Monday, September 17, 2012

Get ur websit

Get ur web sit www.bigrock.in/?a_aid=4ef1a868d265f

Sunday, July 15, 2012


നോക്കിയ 808 പ്യുവര്‍വ്യൂ ഇന്ത്യയിലും







മികച്ച ക്യാമറയും സ്മാര്‍ട്‌ഫോണിലെ അടിസ്ഥാന സംവിധാനങ്ങളും കൂടിച്ചേരുമ്പോഴാണ് ഒരു ഫോണിന് ക്യാമറഫോണ്‍ എന്നു പേരുകിട്ടുക. സ്മാര്‍ട്‌ഫോണുകള്‍ ഇഷ്ടംപോലെയുണ്ടെങ്കിലും ലക്ഷണമൊത്ത ക്യാമറഫോണ്‍ ഏതെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുള്ളൂ- നോക്കിയ എന്‍ 8. കഴിഞ്ഞ രണ്ടുവര്‍ഷമായി എന്‍ 8 നെ വെല്ലാന്‍ മറ്റൊരു ഫോണും പിറവിയെടുത്തിരുന്നില്ല. എന്‍ 8 ന് മികച്ചൊരു പിന്‍ഗാമിയെ അവതരിപ്പിക്കുകയാണിപ്പോള്‍ നോക്കിയ. അവനാണ് 'നോക്കിയ 808 പ്യുവര്‍വ്യൂ'. ഒന്നും രണ്ടുമല്ല 41 മെഗാപിക്‌സല്‍ ഇമേജ് സെന്‍സറാണ് ഇതിലുള്ളത്.

ഈ വര്‍ഷം ഫിബ്രവരിയില്‍ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് 808 പ്യുവര്‍ വ്യൂ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 33,899 രൂപ വിലയിട്ടിരിക്കുന്ന ഈ ഫോണ്‍ കഴിഞ്ഞയാഴ്ച മുതല്‍ ഇന്ത്യയിലും ലഭിച്ചുതുടങ്ങി.

f/2.8 കാള്‍സെസ് ലെന്‍സ്, 4X ഒപ്ടിക്കല്‍ സൂം, ക്‌സെനന്‍ ഫ് ളാഷ്, വീഡിയോ റെക്കോഡിങിനായി എല്‍.ഇ.ഡി. ലൈറ്റ് എന്നിവയാണ് 808 ലെ ക്യാമറയുടെ മികവ് കൂട്ടുന്നത്. പിക്‌സലുകള്‍ കൂടുന്നതോടെ ചിത്രത്തിന്റെ വലിപ്പം കൂടും. സാധാരണഫോണിലുള്ള ക്യാമറയില്‍ എടുത്ത പടങ്ങള്‍ ഫോട്ടോഷോപ്പിലിട്ട് വലുതാക്കുമ്പോള്‍ അതിന്റെ ഡീറ്റെയില്‍സ് നഷ്ടപ്പെട്ട് അവ്യക്തമാകുന്നതു കണ്ടിട്ടില്ലേ. പിക്‌സലുകള്‍ കൂടുതലുളള ക്യാമറയിലെടുത്താല്‍ ആ പ്രശ്‌നം ഒഴിവാക്കാം. 41 മെഗാപിക്‌സല്‍ സെന്‍സറുള്ള 808 പ്യുവര്‍പ്യുവിലെടുത്ത ചിത്രങ്ങള്‍ കൊണ്ട് വമ്പന്‍ ഹോര്‍ഡിങുകള്‍ വരെ നിര്‍മിക്കാനാകും. എല്ലാ ചിത്രങ്ങളും 41 മെഗാപിക്‌സലില്‍ വേണ്ടെങ്കില്‍ അത് ക്രമീകരിക്കാനുള്ള സൗകര്യവും ഫോണിലുണ്ട്.

640/360 പിക്‌സല്‍സോടുകൂടിയ നാലിഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് 808 പ്യുവര്‍വ്യൂവിലുള്ളത്. പോറല്‍ വീഴാത്ത ഗൊറില്ലാഗ്ലാസും വെളിച്ചം കൂടുതലുള്ള സ്ഥലങ്ങളിലും സ്‌ക്രീന്‍ വ്യക്തമായി കാണാന്‍ സഹായിക്കുന്ന ക്ലിയര്‍ബ്ലാക്ക് സങ്കേതവും േഫാണിന്റെ മികവ് വര്‍ധിപ്പിക്കുന്നു.

നോക്കിയ 808 പ്യുവര്‍വ്യൂവില്‍ എടുത്ത ചിത്രം


1.3 ഗിഗാഹെര്‍ട്‌സ് എ.ആര്‍.എം.11 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 512 എംബി റാം, ഒരു ജിബി റോം എന്നിവയാണുള്ളത്. 16 ജിബി ഇന്‍ബില്‍ട്ട് മെമ്മറിയുമുണ്ട്. 41 മെഗാപിക്‌സല്‍ മോഡിലെടുത്ത ഒരു ചിത്രത്തിന് തന്നെ 10 എംബി വലിപ്പമുണ്ടാകുമെന്നതിനാല്‍ ഇത്രയും മെമ്മറിയില്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പമാകും.

ഡോല്‍ബി ഡിജിറ്റല്‍ പ്ലസ്് ഓഡിയോ, ഡെഡിക്കേറ്റഡ് മൈക്ക്, ആക്ടീവ് േവായിസ് കാന്‍സലേഷന്‍, ആക്‌സിലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഡിജിറ്റല്‍ കോമ്പസ്, വീഡിയോ കോളിങിനായി ഫ്രണ്ട് ക്യാമറ, ജിപിഎസ്, എച്ച്ഡിഎംെഎ ഔട്ട്, എന്‍എഫ്‌സി തുടങ്ങി സ്മാര്‍ട്‌ഫോണിലെ സ്ഥിരം സംവിധാനങ്ങളൊക്കെ പ്യൂവര്‍വ്യുവറിലുമുണ്ട്.

അതേ ചിത്രത്തിന്റെ ഒരു ഭാഗം ക്രോപ്പ് ചെയ്‌തെടുത്തത് - ചിത്രങ്ങള്‍ക്ക് കടപ്പാട്: ബിസിനസ് ടുഡേ


നോക്കിയയുടെ ലൂമിയ 800 ന്റെ ബോഡി നിര്‍മ്മിച്ച പോളികാര്‍ബണേറ്റ് കൊണ്ടാണ് പ്യുവര്‍വ്യൂവും ബോഡി നിര്‍മിച്ചിരിക്കുന്നത്. പഴയ നോക്കിയ 3310 യെ ഓര്‍മിപ്പിക്കുന്ന കരുത്തന്‍ ബോഡിയാണിത്. സിംബിയന്റെ ബെല്ലെ ഒഎസിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സിംബിയന്‍ ഫോണുകളുടെ പ്രത്യേകതയായ ബാറ്ററി ആയുസിന്റെ ഗുണം നോക്കിയ 808 പ്യുവര്‍വ്യുവിനും ലഭിച്ചിട്ടുണ്ട്. 1400 എംഎഎച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സാധാരണ ഉപയോഗത്തിന് ഒന്നര ദിവസം വരെ ചാര്‍ജ് നില്‍ക്കും.

                നോക്കിയ 808 പ്യുവര്‍വ്യൂ ഇന്ത്യയിലും




മികച്ച ക്യാമറയും സ്മാര്‍ട്‌ഫോണിലെ അടിസ്ഥാന സംവിധാനങ്ങളും കൂടിച്ചേരുമ്പോഴാണ് ഒരു ഫോണിന് ക്യാമറഫോണ്‍ എന്നു പേരുകിട്ടുക. സ്മാര്‍ട്‌ഫോണുകള്‍ ഇഷ്ടംപോലെയുണ്ടെങ്കിലും ലക്ഷണമൊത്ത ക്യാമറഫോണ്‍ ഏതെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുള്ളൂ- നോക്കിയ എന്‍ 8. കഴിഞ്ഞ രണ്ടുവര്‍ഷമായി എന്‍ 8 നെ വെല്ലാന്‍ മറ്റൊരു ഫോണും പിറവിയെടുത്തിരുന്നില്ല. എന്‍ 8 ന് മികച്ചൊരു പിന്‍ഗാമിയെ അവതരിപ്പിക്കുകയാണിപ്പോള്‍ നോക്കിയ. അവനാണ് 'നോക്കിയ 808 പ്യുവര്‍വ്യൂ'. ഒന്നും രണ്ടുമല്ല 41 മെഗാപിക്‌സല്‍ ഇമേജ് സെന്‍സറാണ് ഇതിലുള്ളത്.

ഈ വര്‍ഷം ഫിബ്രവരിയില്‍ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് 808 പ്യുവര്‍ വ്യൂ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 33,899 രൂപ വിലയിട്ടിരിക്കുന്ന ഈ ഫോണ്‍ കഴിഞ്ഞയാഴ്ച മുതല്‍ ഇന്ത്യയിലും ലഭിച്ചുതുടങ്ങി.

f/2.8 കാള്‍സെസ് ലെന്‍സ്, 4X ഒപ്ടിക്കല്‍ സൂം, ക്‌സെനന്‍ ഫ് ളാഷ്, വീഡിയോ റെക്കോഡിങിനായി എല്‍.ഇ.ഡി. ലൈറ്റ് എന്നിവയാണ് 808 ലെ ക്യാമറയുടെ മികവ് കൂട്ടുന്നത്. പിക്‌സലുകള്‍ കൂടുന്നതോടെ ചിത്രത്തിന്റെ വലിപ്പം കൂടും. സാധാരണഫോണിലുള്ള ക്യാമറയില്‍ എടുത്ത പടങ്ങള്‍ ഫോട്ടോഷോപ്പിലിട്ട് വലുതാക്കുമ്പോള്‍ അതിന്റെ ഡീറ്റെയില്‍സ് നഷ്ടപ്പെട്ട് അവ്യക്തമാകുന്നതു കണ്ടിട്ടില്ലേ. പിക്‌സലുകള്‍ കൂടുതലുളള ക്യാമറയിലെടുത്താല്‍ ആ പ്രശ്‌നം ഒഴിവാക്കാം. 41 മെഗാപിക്‌സല്‍ സെന്‍സറുള്ള 808 പ്യുവര്‍പ്യുവിലെടുത്ത ചിത്രങ്ങള്‍ കൊണ്ട് വമ്പന്‍ ഹോര്‍ഡിങുകള്‍ വരെ നിര്‍മിക്കാനാകും. എല്ലാ ചിത്രങ്ങളും 41 മെഗാപിക്‌സലില്‍ വേണ്ടെങ്കില്‍ അത് ക്രമീകരിക്കാനുള്ള സൗകര്യവും ഫോണിലുണ്ട്.

640/360 പിക്‌സല്‍സോടുകൂടിയ നാലിഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് 808 പ്യുവര്‍വ്യൂവിലുള്ളത്. പോറല്‍ വീഴാത്ത ഗൊറില്ലാഗ്ലാസും വെളിച്ചം കൂടുതലുള്ള സ്ഥലങ്ങളിലും സ്‌ക്രീന്‍ വ്യക്തമായി കാണാന്‍ സഹായിക്കുന്ന ക്ലിയര്‍ബ്ലാക്ക് സങ്കേതവും േഫാണിന്റെ മികവ് വര്‍ധിപ്പിക്കുന്നു.

നോക്കിയ 808 പ്യുവര്‍വ്യൂവില്‍ എടുത്ത ചിത്രം


1.3 ഗിഗാഹെര്‍ട്‌സ് എ.ആര്‍.എം.11 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 512 എംബി റാം, ഒരു ജിബി റോം എന്നിവയാണുള്ളത്. 16 ജിബി ഇന്‍ബില്‍ട്ട് മെമ്മറിയുമുണ്ട്. 41 മെഗാപിക്‌സല്‍ മോഡിലെടുത്ത ഒരു ചിത്രത്തിന് തന്നെ 10 എംബി വലിപ്പമുണ്ടാകുമെന്നതിനാല്‍ ഇത്രയും മെമ്മറിയില്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പമാകും.

ഡോല്‍ബി ഡിജിറ്റല്‍ പ്ലസ്് ഓഡിയോ, ഡെഡിക്കേറ്റഡ് മൈക്ക്, ആക്ടീവ് േവായിസ് കാന്‍സലേഷന്‍, ആക്‌സിലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഡിജിറ്റല്‍ കോമ്പസ്, വീഡിയോ കോളിങിനായി ഫ്രണ്ട് ക്യാമറ, ജിപിഎസ്, എച്ച്ഡിഎംെഎ ഔട്ട്, എന്‍എഫ്‌സി തുടങ്ങി സ്മാര്‍ട്‌ഫോണിലെ സ്ഥിരം സംവിധാനങ്ങളൊക്കെ പ്യൂവര്‍വ്യുവറിലുമുണ്ട്.

അതേ ചിത്രത്തിന്റെ ഒരു ഭാഗം ക്രോപ്പ് ചെയ്‌തെടുത്തത് - ചിത്രങ്ങള്‍ക്ക് കടപ്പാട്: ബിസിനസ് ടുഡേ


നോക്കിയയുടെ ലൂമിയ 800 ന്റെ ബോഡി നിര്‍മ്മിച്ച പോളികാര്‍ബണേറ്റ് കൊണ്ടാണ് പ്യുവര്‍വ്യൂവും ബോഡി നിര്‍മിച്ചിരിക്കുന്നത്. പഴയ നോക്കിയ 3310 യെ ഓര്‍മിപ്പിക്കുന്ന കരുത്തന്‍ ബോഡിയാണിത്. സിംബിയന്റെ ബെല്ലെ ഒഎസിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സിംബിയന്‍ ഫോണുകളുടെ പ്രത്യേകതയായ ബാറ്ററി ആയുസിന്റെ ഗുണം നോക്കിയ 808 പ്യുവര്‍വ്യുവിനും ലഭിച്ചിട്ടുണ്ട്. 1400 എംഎഎച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സാധാരണ ഉപയോഗത്തിന് ഒന്നര ദിവസം വരെ ചാര്‍ജ് നില്‍ക്കും.

'ഓപ്പറേഷന്‍ ഹൈറോളര്‍' കേരളത്തിലും;
 നെറ്റ് ബാങ്കിങ് തട്ടിപ്പ് സൂക്ഷിക്കുക





തിരുവനന്തപുരം: പണമിടപാട് നടത്താന്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനത്തില്‍ വ്യാപകമായ തട്ടിപ്പ്. കേരളത്തില്‍ നിരവധി ബാങ്കുകളും ഉപയോക്താക്കളും 'ഓപ്പറേഷന്‍ ഹൈറോളര്‍' എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്.

ലളിതവും വേഗമേറിയതുമാണ് ഇന്‍റര്‍നെറ്റിലൂടെയുള്ള പണമിടപാട്. അതുപോലെതന്നെ ഏത് നിമിഷവും വഞ്ചിക്കപ്പെടാനുള്ള സാധ്യതയും വിദൂരത്തല്ല. കഴിഞ്ഞമാസം കൊച്ചിയിലെ ഒരു ഡോക്ടര്‍ക്ക് 13.4 ലക്ഷം രൂപ ബാങ്കില്‍ നിന്ന് നഷ്ടമായതോടെ, ആരും ഇന്‍റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പിന് ഇരയാകാമെന്ന് വ്യക്തമാവുകയാണ്.

നുഴഞ്ഞുകയറ്റ സോഫ്റ്റ്‌വേറുകളും ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡുകളും വ്യാജ എ.ടി.എം കാര്‍ഡുമുപയോഗിച്ച് പോണ്ടിച്ചേരിയിലെ ഒരുസംഘം നടത്തിയ തട്ടിപ്പിലാണ് കൊച്ചിയിലെ ഡോ.ഷബീര്‍ഖാന് ഇത്രയും തുക നഷ്ടമായത്. 22 ബാങ്ക് അക്കൗണ്ടുകളിലൂടെയും ഒമ്പത് സംസ്ഥാനങ്ങളിലെ 90 എ.ടി.എമ്മുകളിലൂടെയും ഡോ.ഷബീറിന്റെ അക്കൗണ്ടില്‍ നിന്ന് പലപ്പോഴായി തട്ടിപ്പ് സംഘം പണം പിന്‍വലിക്കുകയായിരുന്നു.

നൈജീരിയയിലെ കുപ്രസിദ്ധ ഓണ്‍ലൈന്‍ തട്ടിപ്പ് വീരന്‍ ഫെലിക്‌സ് ഇവ്ഡുബിയസ്റ്റിന്റെ (ഇയാള്‍ ഇപ്പോള്‍ കൊല്‍ക്കത്ത ജയിലിലാണ്) സംഘാംഗങ്ങളാണ് ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പൂജപ്പുരയിലെ ഒരു ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് മോസ്‌കോയിലെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച സംഭവവും ഇന്‍റര്‍നെറ്റിലൂടെ എറണാകുളത്ത് ഹോട്ടല്‍ ബുക്ക് ചെയ്തയാളുടെ പണം ലണ്ടനിലെ വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റപ്പെട്ടതുമാണ് ഈ മേഖലയിലെ പുതിയ കേസുകളെന്ന് കേരള പോലീസ് ഹൈടെക് സെല്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് വിനയകുമാരന്‍ നായര്‍ പറയുന്നു.

ഇന്‍റര്‍നെറ്റ് ബാങ്കിങ് മേഖലയിലെ പുതിയ തട്ടിപ്പ് രീതിക്ക് 'ഓപ്പറേഷന്‍ ഹൈറോളര്‍'(Operation High Roller) എന്നാണ് പേര്. പ്രശസ്ത ആന്‍റി വൈറസ് സോഫ്റ്റ് വേര്‍ നിര്‍മാതാവായ മക്അഫിയും ഓണ്‍ലൈന്‍ സുരക്ഷാവെണ്ടറായ ഗാര്‍ഡിയന്‍ അനലിറ്റിക്കുമാണ് ഇന്‍റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പിലെ പുതിയ പ്രവണതയ്ക്ക് ഈ പേരിട്ടിട്ടുള്ളത്.

സിയൂസ് (zeus), സ്‌പൈ ഐ (spy eye) എന്നീ സോഫ്റ്റ്‌വേറുകളുപയോഗിച്ചാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിപ്പുകാര്‍ നുഴഞ്ഞുകയറുന്നത്. ആയിരക്കണക്കിന് അക്കൗണ്ടുകള്‍ പരിശോധിച്ച് തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളവ തിരഞ്ഞെടുത്ത് നല്‍കാന്‍ ഈ സോഫ്റ്റ്‌വേറുകള്‍ക്ക് കഴിയുന്നു. ഉപയോക്താവ് ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറുമ്പോള്‍ കീ-ഇന്‍ ചെയ്യുന്ന യൂസര്‍നെയിമും പാസ്‌വേര്‍ഡും മോഷ്ടിക്കാന്‍ ഈ സോഫ്റ്റ് വേറുകള്‍ക്ക് കഴിയുന്നു. ഈ സമയമത്രയും ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ 'പ്ലീസ് വെയ്റ്റ്' സന്ദേശം കാണിക്കുന്നുണ്ടാവും.

രണ്ടാംഘട്ട സുരക്ഷാസംവിധാനമായി ഫോണിലൂടെ നല്‍കുന്ന പാസ്‌വേര്‍ഡ് മോഷ്ടിക്കാന്‍ വ്യാജ സിംകാര്‍ഡുകള്‍ തട്ടിപ്പുകാര്‍ നേരത്തേ കരസ്ഥമാക്കിയിരിക്കും. കൊച്ചിയിലെ ഡോക്ടറിന്റെ സംഭവത്തില്‍ അദ്ദേഹത്തിന്റെ ഫോണിന്റെ സിംകാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് അസമിലെ ഗുവാഹതിയില്‍ നിന്നാണ് ഇവര്‍ സംഘടിപ്പിച്ചത്. മൊബൈല്‍ കമ്പനിയെ, ഡോക്ടറിന്റെ പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കി കബളിപ്പിച്ചായിരുന്നു ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ഇവര്‍ കരസ്ഥമാക്കിയിരുന്നത്.

ഇന്‍റര്‍നെറ്റ് ബാങ്കിങ്, എ.ടി.എം തട്ടിപ്പ് തടയാന്‍ ബാങ്കുകളും നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ബാങ്കുകള്‍ക്ക് വേണ്ടി എ.ടി.എം സംവിധാനം ഏകോപിപ്പിക്കുന്ന സ്ഥാപനം) പരിശ്രമിക്കുന്നുണ്ടെങ്കിലും നുഴഞ്ഞുകയറ്റക്കാരുടെ കുബുദ്ധി വന്‍ വെല്ലുവിളിയാകുന്നുണ്ട്.

ഓണ്‍ലൈന്‍ / എ.ടി.എം.
ഇടപാട് നടത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

1. കഴിയുന്നതും പണമിടപാട് സ്‌ക്രീനില്‍ തെളിയുന്ന വെര്‍ച്വല്‍ കീ ബോര്‍ഡ് ഉപയോഗിച്ച് യൂസര്‍നെയിമും പിന്‍ നമ്പരും കീ-ഇന്‍ ചെയ്യുക
2. ബാങ്കുകളുടെ കെ.വൈ.സി (നൊ യുവര്‍ കസ്റ്റമര്‍) നടപടിക്രമങ്ങളോട് സഹകരിക്കുക
3. എല്ലാ ദിവസവും ബാലന്‍സ് പരിശോധിക്കുക
4. ഒഴിഞ്ഞ സ്ഥലങ്ങളിലെ എ.ടി.എമ്മുകള്‍ ഉപയോഗിക്കാതിരിക്കുക
5. നിങ്ങള്‍ ഇ-മെയിലില്‍ ലഭിക്കുന്ന ഏതെങ്കിലും സന്ദേശത്തിലെ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്കുകളുടെ വെബ്‌സൈറ്റിലേക്ക് പോകരുത്. ബാങ്കുകളുടെ വെബ്‌സൈറ്റ് സ്‌ക്രീനില്‍ തെളിയുമ്പോള്‍ http എന്നതിനുപകരം https ഉണ്ടോയെന്ന് ഉറപ്പുവരുത്തുകയും വേണം.
6. ഇന്‍റര്‍നെറ്റ് ഇടപാട് നടത്തുമ്പോള്‍, സമ്മാനം ലഭിച്ചതിന്‍േറയും ഷോപ്പിങ്ങിന്‍േറയും സന്ദേശങ്ങള്‍ സ്‌ക്രീനില്‍ വന്നാല്‍ (പോപ് അപ് ) അവ അവഗണിക്കുക.
7. പേയ്‌മെന്‍റ് കോര്‍പ്പറേഷന്റെ നിര്‍ദേശ പ്രകാരം ചില ബാങ്കുകളുടെ എ.ടി.എമ്മില്‍ പണം തിരിച്ചുപോകല്‍ ( നിശ്ചിത സമയത്തിനുള്ളില്‍ പണമെടുത്തില്ലെങ്കില്‍ എ.ടി.എമ്മിലേക്ക് പണം തിരിച്ചുപോകുന്ന സംവിധാനം) നിര്‍ത്തലാക്കിയിട്ടുള്ളകാര്യം ശ്രദ്ധിക്കുക.

Sunday, May 27, 2012

ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ ജൂണില്‍



ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം വേര്‍ഷനായ ജെല്ലിബീന്‍ ജൂണില്‍ ഗൂഗിള്‍ പരിചയപ്പെടുത്താന്‍ സാധ്യത. ഡിസംബറോടെ ഈ ഒഎസ് ലഭ്യമായിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡിന്റെ 5.0 വേര്‍ഷനായാകും ജെല്ലിബീന്‍ എത്തുക. പേരിന്റെ കാര്യത്തില്‍ ഇപ്പോഴും ഒരു സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും മുന്‍ ആന്‍ഡ്രോയിഡ് പതിപ്പുകളുടെ പേര് വെച്ച് നോക്കുമ്പോള്‍ ജെല്ലിബീന്‍ തന്നെയാകും ഗൂഗിള്‍ തെരഞ്ഞെടുക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂണ്‍ അവസാനം നടക്കുന്ന വാര്‍ഷിക ഐ/ഒ ഡെവലപര്‍ കോണ്‍ഫറന്‍സില്‍ വെച്ച് ഗൂഗിളില്‍ നിന്ന് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ജെല്ലിബീനില്‍ ഏതെല്ലാം സവിശേഷതകളാണ് ഗൂഗിള്‍ ഉള്‍പ്പെടുത്തുകയെന്ന് വ്യക്തമല്ല. ഐഒഎസില്‍ സിരി ശബ്ദാധിഷ്ഠിത പ്രോഗ്രാം പോലെ ഒരു സൗകര്യം ജെല്ലിബീന്‍ ഒഎസില്‍ ഗൂഗിളും അവതരിപ്പിക്കാനിടയുള്ളതായും ചില റിപ്പോര്‍ട്ടുകളുണ്ട്.
ജെല്ലിബീന്‍ ഈ വര്‍ഷാവസാനത്തോടെ എത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തത് വോള്‍സ്ട്രീറ്റ് ജേണലാണ്. എന്നാല്‍ ഗൂഗിളില്‍ നിന്ന് ഇതിന് അനുകൂലമായോ പ്രതികൂലമായോ ഉള്ള പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. നിലവില്‍ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് അഥവാ ആന്‍ഡ്രോയിഡ് 4.0യാണ് ഏറ്റവും പുതിയ ഒഎസ് വേര്‍ഷന്‍. ഈ വേര്‍ഷന്‍ തന്നെ മിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത് വരെ എത്തിയിട്ടില്ല. ഇപ്പോഴും അധികം ഫോണുകളും ജിഞ്ചര്‍ബ്രഡിലാണ് പ്രവര്‍ത്തിക്കുന്നത്.
Related Posts Plugin for WordPress, Blogger...

വ്യൂസോണികിന്റെ ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റിന് 22 ഇഞ്ച്!



ടാബ്‌ലറ്റുകളെന്നാല്‍ എന്താണ്? വലുപ്പത്തില്‍ സ്മാര്‍ട്‌ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും ഇടയിലായുള്ള ഒരു ഉത്പന്നം അല്ലേ? അപ്പോള്‍ ശരി ഇനി പറയൂ ഒരു ടാബ്‌ലറ്റിന്റെ സ്‌ക്രീന്‍ വലുപ്പം എത്ര വരെ പോകാം? 7, 10, 13 തുടങ്ങിയ വ്യത്യസ്തമായ വലുപ്പമായിരിക്കും പലര്‍ക്കും പറയാനുണ്ടാകുക. പരമാവധി സ്‌ക്രീന്‍ വലുപ്പം അവതരിപ്പിച്ചത് തോഷിബയാണ്. ഇപ്പോഴിതാ വ്യൂസോണിക്കും ഒരു പുതിയ ടാബ്‌ലറ്റുമായി എത്തിയിരിക്കുന്നു. 22 ഇഞ്ചാണ് ഈ ടാബ്‌ലറ്റ്. മാത്രമല്ല, ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസിഎസാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ന് വിപണിയില്‍ ലഭ്യമായ ടാബ്‌ലറ്റുകളുടെ ശരാശരി വലുപ്പം 10 ഇഞ്ചാണ്. അതിനേക്കാള്‍ 12 ഇഞ്ച് കൂടുതലുള്ള വ്യൂസോണിക് ടാബ്‌ലറ്റ് ഈ വര്‍ഷത്തെ കമ്പ്യൂട്ടെക്‌സില്‍ അവതരിപ്പിക്കാനാണ് പദ്ധതി.
കൊണ്ടുനടക്കാന്‍ എളുപ്പത്തിന് വേണ്ടിയാണ് ടാബ്‌ലറ്റ് എന്നാശയം അവതരിപ്പിക്കപ്പെട്ടതെങ്കിലും വ്യൂസോണികിന്റെ 22 ഇഞ്ച് വലുപ്പമാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. ഒരു പോര്‍ട്ടബിള്‍ ഉത്പന്നത്തിന് ഈ വലുപ്പം എങ്ങനെ ഗുണകരമാകും എന്ന സംശയവും പൊതുവെയുണ്ട്. 22 ഇഞ്ചില്‍ ടാബ്‌ലറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്പന്നം എങ്ങനെയുണ്ടാകുമെന്നാണ് ഒരു പ്രധാന സംശയം.
എന്നാല്‍ 22 ഇഞ്ച് എന്നതിലുപരി ഈ ഉത്പന്നത്തിന്റെ ഹാര്‍ഡ്‌വെയര്‍ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് അറിവായിട്ടില്ല. കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ക്ക് കമ്പ്യൂട്ടെക്‌സ് മേള വരെ കാത്തിരിക്കേണ്ടി വരുമെന്ന് തന്നെയാണ് കരുതുന്നത്. തായ്‌പെയില്‍ നടക്കുന്ന മേള ജൂണ്‍ 5 മുതല്‍ 9 വരെയാണ്.
ടാബ്‌ലറ്റ് എന്നാശയത്തെ ആപ്പിള്‍ പ്രശസ്തമാക്കിയതോടെ ഈ വിഭാഗത്തിലേക്ക് ചെറുതും വലുതുമായ കമ്പനികളുടെ ഉത്പന്നങ്ങള്‍ കുമിഞ്ഞുകൂടാന്‍ തുടങ്ങി. ടാബ്‌ലറ്റുകള്‍ സാധാരണമായപ്പോള്‍ അവയുടെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ഡിസൈന്‍ വശങ്ങളെ വ്യത്യസ്തമാക്കാനായിരുന്നു പിന്നീടുള്ള ശ്രമങ്ങള്‍. അതില്‍ പ്രധാനമാണ് ടാബ്‌ലറ്റുകളുടെ വലുപ്പം.
തോഷിബ വമ്പന്‍ ടാബ്‌ലറ്റുമായി രംഗത്തെത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തായി കഴിഞ്ഞ ഉടനെ ചര്‍ച്ചകള്‍ ഈ ടാബ്‌ലറ്റിനെ കേന്ദ്രീകരിച്ചായിരുന്നു. ഇനിയിതാ ഒരു പുതിയ വിഷയം. 22 ഇഞ്ച് ടാബ്‌ലറ്റ്! എങ്ങനെയുണ്ടാകും ഈ ടാബ്‌ലറ്റ്? ടാബ്‌ലറ്റ് എന്ന് വിളിക്കാമോ അതിനെ?