Sunday, May 27, 2012

ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ ജൂണില്‍



ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം വേര്‍ഷനായ ജെല്ലിബീന്‍ ജൂണില്‍ ഗൂഗിള്‍ പരിചയപ്പെടുത്താന്‍ സാധ്യത. ഡിസംബറോടെ ഈ ഒഎസ് ലഭ്യമായിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡിന്റെ 5.0 വേര്‍ഷനായാകും ജെല്ലിബീന്‍ എത്തുക. പേരിന്റെ കാര്യത്തില്‍ ഇപ്പോഴും ഒരു സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും മുന്‍ ആന്‍ഡ്രോയിഡ് പതിപ്പുകളുടെ പേര് വെച്ച് നോക്കുമ്പോള്‍ ജെല്ലിബീന്‍ തന്നെയാകും ഗൂഗിള്‍ തെരഞ്ഞെടുക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂണ്‍ അവസാനം നടക്കുന്ന വാര്‍ഷിക ഐ/ഒ ഡെവലപര്‍ കോണ്‍ഫറന്‍സില്‍ വെച്ച് ഗൂഗിളില്‍ നിന്ന് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ജെല്ലിബീനില്‍ ഏതെല്ലാം സവിശേഷതകളാണ് ഗൂഗിള്‍ ഉള്‍പ്പെടുത്തുകയെന്ന് വ്യക്തമല്ല. ഐഒഎസില്‍ സിരി ശബ്ദാധിഷ്ഠിത പ്രോഗ്രാം പോലെ ഒരു സൗകര്യം ജെല്ലിബീന്‍ ഒഎസില്‍ ഗൂഗിളും അവതരിപ്പിക്കാനിടയുള്ളതായും ചില റിപ്പോര്‍ട്ടുകളുണ്ട്.
ജെല്ലിബീന്‍ ഈ വര്‍ഷാവസാനത്തോടെ എത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തത് വോള്‍സ്ട്രീറ്റ് ജേണലാണ്. എന്നാല്‍ ഗൂഗിളില്‍ നിന്ന് ഇതിന് അനുകൂലമായോ പ്രതികൂലമായോ ഉള്ള പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. നിലവില്‍ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് അഥവാ ആന്‍ഡ്രോയിഡ് 4.0യാണ് ഏറ്റവും പുതിയ ഒഎസ് വേര്‍ഷന്‍. ഈ വേര്‍ഷന്‍ തന്നെ മിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത് വരെ എത്തിയിട്ടില്ല. ഇപ്പോഴും അധികം ഫോണുകളും ജിഞ്ചര്‍ബ്രഡിലാണ് പ്രവര്‍ത്തിക്കുന്നത്.
Related Posts Plugin for WordPress, Blogger...

വ്യൂസോണികിന്റെ ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റിന് 22 ഇഞ്ച്!



ടാബ്‌ലറ്റുകളെന്നാല്‍ എന്താണ്? വലുപ്പത്തില്‍ സ്മാര്‍ട്‌ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും ഇടയിലായുള്ള ഒരു ഉത്പന്നം അല്ലേ? അപ്പോള്‍ ശരി ഇനി പറയൂ ഒരു ടാബ്‌ലറ്റിന്റെ സ്‌ക്രീന്‍ വലുപ്പം എത്ര വരെ പോകാം? 7, 10, 13 തുടങ്ങിയ വ്യത്യസ്തമായ വലുപ്പമായിരിക്കും പലര്‍ക്കും പറയാനുണ്ടാകുക. പരമാവധി സ്‌ക്രീന്‍ വലുപ്പം അവതരിപ്പിച്ചത് തോഷിബയാണ്. ഇപ്പോഴിതാ വ്യൂസോണിക്കും ഒരു പുതിയ ടാബ്‌ലറ്റുമായി എത്തിയിരിക്കുന്നു. 22 ഇഞ്ചാണ് ഈ ടാബ്‌ലറ്റ്. മാത്രമല്ല, ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസിഎസാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ന് വിപണിയില്‍ ലഭ്യമായ ടാബ്‌ലറ്റുകളുടെ ശരാശരി വലുപ്പം 10 ഇഞ്ചാണ്. അതിനേക്കാള്‍ 12 ഇഞ്ച് കൂടുതലുള്ള വ്യൂസോണിക് ടാബ്‌ലറ്റ് ഈ വര്‍ഷത്തെ കമ്പ്യൂട്ടെക്‌സില്‍ അവതരിപ്പിക്കാനാണ് പദ്ധതി.
കൊണ്ടുനടക്കാന്‍ എളുപ്പത്തിന് വേണ്ടിയാണ് ടാബ്‌ലറ്റ് എന്നാശയം അവതരിപ്പിക്കപ്പെട്ടതെങ്കിലും വ്യൂസോണികിന്റെ 22 ഇഞ്ച് വലുപ്പമാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. ഒരു പോര്‍ട്ടബിള്‍ ഉത്പന്നത്തിന് ഈ വലുപ്പം എങ്ങനെ ഗുണകരമാകും എന്ന സംശയവും പൊതുവെയുണ്ട്. 22 ഇഞ്ചില്‍ ടാബ്‌ലറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്പന്നം എങ്ങനെയുണ്ടാകുമെന്നാണ് ഒരു പ്രധാന സംശയം.
എന്നാല്‍ 22 ഇഞ്ച് എന്നതിലുപരി ഈ ഉത്പന്നത്തിന്റെ ഹാര്‍ഡ്‌വെയര്‍ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് അറിവായിട്ടില്ല. കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ക്ക് കമ്പ്യൂട്ടെക്‌സ് മേള വരെ കാത്തിരിക്കേണ്ടി വരുമെന്ന് തന്നെയാണ് കരുതുന്നത്. തായ്‌പെയില്‍ നടക്കുന്ന മേള ജൂണ്‍ 5 മുതല്‍ 9 വരെയാണ്.
ടാബ്‌ലറ്റ് എന്നാശയത്തെ ആപ്പിള്‍ പ്രശസ്തമാക്കിയതോടെ ഈ വിഭാഗത്തിലേക്ക് ചെറുതും വലുതുമായ കമ്പനികളുടെ ഉത്പന്നങ്ങള്‍ കുമിഞ്ഞുകൂടാന്‍ തുടങ്ങി. ടാബ്‌ലറ്റുകള്‍ സാധാരണമായപ്പോള്‍ അവയുടെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ഡിസൈന്‍ വശങ്ങളെ വ്യത്യസ്തമാക്കാനായിരുന്നു പിന്നീടുള്ള ശ്രമങ്ങള്‍. അതില്‍ പ്രധാനമാണ് ടാബ്‌ലറ്റുകളുടെ വലുപ്പം.
തോഷിബ വമ്പന്‍ ടാബ്‌ലറ്റുമായി രംഗത്തെത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തായി കഴിഞ്ഞ ഉടനെ ചര്‍ച്ചകള്‍ ഈ ടാബ്‌ലറ്റിനെ കേന്ദ്രീകരിച്ചായിരുന്നു. ഇനിയിതാ ഒരു പുതിയ വിഷയം. 22 ഇഞ്ച് ടാബ്‌ലറ്റ്! എങ്ങനെയുണ്ടാകും ഈ ടാബ്‌ലറ്റ്? ടാബ്‌ലറ്റ് എന്ന് വിളിക്കാമോ അതിനെ?

Friday, May 25, 2012

തയ്യാറാക്കാം വ്യത്യസ്തമായ ഫെയ്‌സ്ബുക്ക് ടൈംലൈന്‍ കവറുകള്‍



ഓരോ കാലത്തേയും അപ്‌ഡേറ്റുകളെ വര്‍ഗ്ഗീകരിച്ച് വെക്കുന്നതാണോ ഫെയ്‌സ്ബുക്ക് ടൈംലൈന്‍ ഉപയോഗിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്. അതോ ഫെയ്‌സ്ബുക്ക് പേജിന് ഒരു ആല്‍ബം ഇഫക്റ്റ് ലഭിക്കുന്നു എന്ന ഘടകത്തിനും പ്രാധാന്യമുണ്ടോ? എന്തു തന്നെയായാലും ടൈംലൈനില്‍ മികച്ച ഫോട്ടോ കവര്‍ നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകുകയാണ് എല്ലാവരുടേയും ലക്ഷ്യം. വിവിധ ഫോട്ടോ എഡിറ്റിംഗ് ടൂളുകള്‍ ഉപയോഗിച്ച് അങ്ങനെ മികച്ച ടൈംലൈന്‍ കവറുകള്‍ തയ്യാറാക്കുന്നവരും ഉണ്ട്. ഇനി ഇത്തരം ഫോട്ടോ എഡിറ്റിംഗ് ടൂളുകളില്‍ നിപുണരല്ലാത്തവര്‍ക്കും മികച്ച ടൈംലൈന്‍ കവറുകള്‍ സൃഷ്ടിച്ച് കൂട്ടുകാരെ ഞെട്ടിക്കാം.
എങ്ങനെ ആകര്‍ഷകമായ ടൈംലൈന്‍ കവറുകള്‍ തയ്യാറാക്കാം? ഫെയ്‌സ്ബുക്ക് ടൈംലൈന്‍ കവറുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന 7 ടൂളുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതില്‍ നിന്ന് നിങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കൂ.
കവര്‍കാന്‍വാസ്
കവര്‍കാന്‍വാസ് ഉപയോഗിച്ച് മൂന്ന് തരത്തിലുള്ള കവര്‍ ഫോട്ടോകള്‍ നിങ്ങള്‍ക്ക് തയ്യാറാക്കാവുന്നതാണ്. അതില്‍ ഒന്നാമത്തേത് ഫോട്ടോ മാത്രം ഉപയോഗിച്ചാണ്. രണ്ടാമത്തേത് നിങ്ങളുടെ പേരിലെ അക്ഷരങ്ങള്‍ ഉപയോഗിച്ച്, മൂന്നാമത്തേത് ഫോട്ടോയും പേരും ഉള്‍പ്പെടുത്തി. പരീക്ഷിച്ചു നോക്കൂ.
മൈ എഫ്ബി കവേര്‍സ്
നിങ്ങളുടെ ഇഷ്ടത്തിന് ഫോട്ടോ വലുതാക്കി, റൊട്ടേറ്റ് ചെയ്ത്, മടക്കിയൊതുക്കി അങ്ങനെ വേണ്ടതിനനുസരിച്ച് ഫോട്ടോയെ മാറ്റിയെടുത്ത് ഒരു അടിപൊളി ടൈംലൈന്‍ കവര്‍ ഈ സൈറ്റില്‍ നിന്നും ഉണ്ടാക്കാം. സേപിയ, ബ്ലാക്ക് ആന്റ് വൈറ്റ്, എമ്പോസ്, സ്‌കെച്ച് എന്നിങ്ങനെ വിവിധ ഫോട്ടോ ഇഫക്റ്റുകളും ഇതിലുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ ടൂള്‍ ഷെയര്‍ ചെയ്യുകയുമാവാം.
പിക് സ്‌കേറ്റര്‍
ടൈംലൈന്‍ കവര്‍ ആകര്‍ഷകമാക്കാന്‍ നിങ്ങളെ പിക് സ്‌കേറ്റര്‍ സഹായിക്കും. കവറുകള്‍ ബ്രൗസറുകളിലാണ് തയ്യാറാക്കപ്പെടുന്നതെന്നും അതിനായി പ്രത്യേകം സര്‍വ്വര്‍ ഉപയോഗിക്കുന്നില്ലെന്നുമുള്ള സൈറ്റിന്റെ അവകാശവാദം സൈറ്റിന്റെ ഉപയോഗം കൂടുതല്‍ സുരക്ഷിതമാണെന്നാണ് കാണിക്കുന്നത്. ഫോട്ടോ ആല്‍ബം, സുഹൃത്തുക്കളുടെ ഫോട്ടോകള്‍, അതുമല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഏതെങ്കിലും ഫോട്ടോകള്‍ കവറിനായി തെരഞ്ഞെടുക്കാം.
ധാരാളം ഫോട്ടോകള്‍ ഉള്‍പ്പെടുന്നതിനാല്‍ ഇതിന്റെ പേരു പോലെ ചിതറിക്കിടക്കുന്ന നിലയിലാണ് കാണുക. ഇത് സൗജന്യ വേര്‍ഷനായും പ്രീമിയം (നിശ്ചിത തുക നല്‍കി വാങ്ങാവുന്ന) വേര്‍ഷനായും ലഭിക്കും. സൗജന്യ വേര്‍ഷനില്‍ േ്രഗ സ്‌കെയില്‍ ഇഫക്റ്റാണ് ലഭിക്കുക. പ്രീമിയം വേര്‍ഷനില്‍ സേപിയ, വിന്റേജ്, പിങ്ക്, ഗ്ലോ തുടങ്ങി വിവിധ ഫോട്ടോ ഇഫക്റ്റുകള്‍ ലഭിക്കും.
സൗജന്യവേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ആ ഫോട്ടോയില്‍ സൈറ്റിന്റെ വാട്ടര്‍മാര്‍ക്ക് ഉണ്ടാകും.
ഫെയ്‌സ് ഇറ്റ് പേജസ്
ഒരു പെയ്ഡ് സര്‍വ്വീസാണിത്. ഇതുപയോഗിച്ച് ഫെയ്‌സ്ബുക്ക് ഫാന്‍ പേജ്, ഫാന്‍സ് ഗേറ്റ്, പ്രമോ/കൂപ്പണ്‍, ബ്ലോഗ് ഫീഡുകള്‍ തുടങ്ങിയവയും തയ്യാറാക്കാം.
ടൈംലൈന്‍ കവര്‍ ബാനര്‍
ഫെയ്‌സ്ബുക്ക് ടൈംലൈന്‍ കവറുകള്‍ക്ക് ഇണങ്ങുന്ന ഒരു ടൂളാണ് ടൈംലൈന്‍ കവര്‍ ബാനര്‍. സൗജന്യ ഓണ്‍ലൈന്‍ സര്‍വ്വീസാണിത്. വിവിധ ടൈംലൈന്‍ കവറുകളുടെ ഗ്യാലറിയും കാണാം. കവറുകളില്‍ വാട്ടര്‍മാര്‍ക്കുകളില്‍ കാണില്ല എന്നതാണ് ഈ ടൂളിന്റെ ഒരു പ്രധാന ഗുണം.
കവര്‍ ജംഗ്ഷന്‍
ചിത്ര ഗുണമേന്മ കൂടിയ ഫെയ്‌സ്ബുക്ക് കവറുകളാണ് കവര്‍ ജംഗ്ഷന്‍ വെബ്‌സൈറ്റ് വാഗ്ദാനം ചെയ്യുന്നത്.
കവര്‍ ഫോട്ടോ മാജിക്
വെറും രണ്ട് ഘട്ടങ്ങളിലൂടെ ആകര്‍ഷകമായ ടൈംലൈന്‍ കവറുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണ് കവര്‍ ഫോട്ടോ മാജിക്.  ഡെസ്‌ക്ടോപ്, ഫാഷന്‍, മള്‍ട്ടി ഫ്രെയിം തുടങ്ങി വിവിധ വിഭാഗങ്ങളിലായുള്ള സാമ്പിളുകളും ലഭ്യമാണ്.

ആന്‍ഡ്രോയിഡ് കമ്പ്യൂട്ടര്‍ 5,000 രൂപയ്ക്ക്


ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ്, സ്മാര്‍ട്‌ഫോണ്‍ ഉത്പന്നങ്ങള്‍ ദിനംപ്രതിയെന്നോണം വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഗൂഗിളിന്റെ ഈ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ ആന്‍ഡ്രോയിഡ് ഒഎസില്‍ നമുക്കിപ്പോള്‍ കമ്പ്യൂട്ടറും ലാപ്‌ടോപും പ്രവര്‍ത്തിപ്പിക്കാം. അതിനായി ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസറ്റത്തിലധിഷ്ഠിതമായ ഒരു തമ്പ് ഡ്രൈവ് പരിചയപ്പെടുത്തുകയാണ് ഒരു ചൈനീസ് കമ്പനി. ഈ തമ്പ് ഡ്രൈവ് ഉപയോഗിച്ച് ഏത് സിസ്റ്റത്തേയും ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിപ്പിക്കാം.
എംകെ802 എന്നാണ് തമ്പ് ഡ്രൈവിന് നല്‍കിയിരിക്കുന്ന പേര്. 1 ജിഗാഹെര്‍ട്‌സ് വേഗതയുള്ള കോര്‍ടക്‌സ് എ8 പ്രോസസര്‍ അല്ലെങ്കില്‍ ഓള്‍വിന്നര്‍ എ10 ആണ് ഈ ഡ്രൈവിലുള്‍പ്പെടുന്നത്. 4ജിബി ഇന്റേണല്‍ സ്റ്റോറേജും 512 എംബി റാമും ഇതിലുണ്ട്. വൈഫൈ, യുഎസ്ബി 2.0 പോര്‍ട്ടുകള്‍, എച്ച്ഡിഎംഐ എന്നിവയാണ് ഇതിലെ കണക്റ്റിവിറ്റി സവിശേഷതകള്‍. 32ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ നല്‍കുന്ന കാര്‍ഡ് സ്ലോട്ടും ഡ്രൈവിലുണ്ട്.
1080 പിക്‌സല്‍ എച്ച്ഡിഎംഐ പോര്‍ട്ട് മികച്ച വീഡിയോ ആസ്വാദനത്തിന് വഴിയൊരുക്കുന്നു. വീഡിയോ ആസ്വാദനത്തിന് ഒരു എച്ച്ഡിഎംഐ കേബിളും ആവശ്യമാണ്. വെര്‍ച്വല്‍ ആന്‍ഡ്രോയിഡ് കീബോര്‍ഡ്, വയര്‍ലസ് കീബോര്‍ഡ്, മൗസ് എന്നിവയെല്ലാം വേറെ വാങ്ങേണ്ടതുണ്ട്. ഒഎസ് ആന്‍ഡ്രോയിഡ് ആണെങ്കിലും ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആക്‌സസ് ഉണ്ടാകില്ല. അതിനാല്‍ തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ടി വരും.
ഓള്‍വിന്നര്‍ എ10 ചിപ് ഡെബിയാന്‍, ഉബുണ്ടു, അല്ലെങ്കില്‍ ഏതെങ്കിലും ലിനക്‌സ് വേര്‍ഷന്‍ മൈക്രോഎസ്ഡി കാര്‍ഡ് വഴി പ്രവര്‍ത്തിപ്പിക്കാം. ഏകദേശം 5,000 രൂപയാണ് ഡ്രൈവിന്റെ വില. തമ്പ് ഡ്രൈവ് ഇവിടെ നിന്നും വാങ്ങാം.
Related Posts Plugin for WordPress, Blogger...

സെര്‍ച്ചിന് ദൃശ്യമുഖം നല്‍കി യാഹൂവിന്റെ 'ആക്‌സിസ്'







ഇന്റര്‍നെറ്റ് സെര്‍ച്ചിനെ പുനര്‍നിര്‍ണയിക്കാന്‍ നടക്കുന്ന ശ്രമത്തില്‍ യാഹൂവും പങ്കുചേരുന്നു. അതിന്റെ ഭാഗമായി, ദൃശ്യരൂപത്തില്‍ സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സഹായിക്കുന്ന 'ആക്‌സിസ്' (Axis) എന്ന മൈബൈല്‍ ആപ്ലിക്കേഷന്‍ യാഹൂ അവതരിപ്പിച്ചു.

ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ആക്‌സിസ് ബ്രൗസര്‍ ബുധനാഴ്ചയാണ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പുറത്തിറക്കിയത്. മറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ആക്‌സിസ് വേര്‍ഷനുകള്‍ പണിപ്പുരയിലാണെന്നും യാഹൂ പറയുന്നു.

മൊബൈല്‍ ആപ്ലിക്കേഷന്‍ മാത്രമല്ല, ഡെസ്‌ക്‌ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും വിവിധ ബ്രൗസറുകളിലെ പ്ലഗ്ഗ്-ഇന്‍ ആയും ആക്‌സിസ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

പരമ്പരാഗത സെര്‍ച്ച് എന്‍ജിനുകള്‍ ലിങ്കുകളുടെ ഒരു പട്ടികയായാണ് സെര്‍ച്ച്ഫലങ്ങള്‍ നല്‍കാറ്. എന്നാല്‍, ചെറുചിത്രങ്ങളുടെ കൂട്ടമായി ദൃശ്യരൂപത്തിലാണ് ആക്‌സിസ് ഉപയോഗിക്കുമ്പോള്‍ സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

മൈക്രോസോഫ്റ്റ് ബിംഗ് സെര്‍ച്ച് എന്‍ജിന്‍ കാര്യമായ പരിഷ്‌ക്കരണങ്ങള്‍ വരുത്തിയത് അടുത്തയിടെയാണ്. വ്യക്തികള്‍, സ്ഥലങ്ങള്‍, സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ 500 മില്യണ്‍ സംഗതികളും, 350 കോടി വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള 'നോളജ് ഗ്രാഫ്' ഗൂഗിള്‍ അതിന്റെ സെര്‍ച്ചില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ച്ചയാണ്. സെര്‍ച്ചിനെ സ്മാര്‍ട്ടാക്കാന്‍ നടക്കുന്ന ഇത്തരം ശ്രമങ്ങളുടെ ഭാഗമാവുകയാണ് യാഹൂവും.

ഗവേഷണസ്ഥാപനമായ കോംസ്‌കോര്‍ നല്‍കുന്ന വിവരമനുസരിച്ച്, അഞ്ചുവര്‍ഷം മുമ്പ് യു.എസ്.സെര്‍ച്ച് മാര്‍ക്കറ്റില്‍ യാഹൂവിന്റെ വിഹിതം 25 ശതമാനമായിരുന്നു, ഇപ്പോഴത് വെറും 13.5 ശതമാനം മാത്രം. അഞ്ചുവര്‍ഷം മുമ്പ് സെര്‍ച്ചില്‍ മൈക്രോസോഫ്റ്റിന്റെ പങ്ക് 9.4 ശതമാനമായിരുന്നത്, ബിംഗ് വഴി ഇപ്പോള്‍ 15.4 ശതമാനമായി. അതേസമയം, അഞ്ചുവര്‍ഷം മുമ്പ് ഗൂഗിളിന്റെ വിഹിതം 56 ശതമാനമായിരുന്നത് ഇപ്പോള്‍ 66 ശതമാനമായി.

ഒരുകാലത്ത് സെര്‍ച്ച് വിപണിയില്‍ കാര്യമായ പങ്കുണ്ടായിരുന്ന യാഹൂ പിന്നിലായ പശ്ചാത്തലത്തിലാണ് പുതിയ രൂപത്തില്‍ സെര്‍ച്ച് വിപണിയില്‍ സാന്നിധ്യമുറപ്പിക്കാന്‍ യാഹൂവിന്റെ ശ്രമം.

തുടക്കത്തില്‍ ആക്‌സിസ് സെര്‍ച്ച്ഫലങ്ങള്‍ക്കൊപ്പം പരസ്യങ്ങള്‍ കാട്ടാന്‍ യാഹൂ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ദൃശ്യഫോര്‍മാറ്റിലാണ് സെര്‍ച്ച്ഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് എന്നതിനാല്‍ ഭാവിയില്‍ വീഡിയോ പരസ്യങ്ങള്‍ക്കും ഗ്രാഫിക്കല്‍ മാര്‍ക്കറ്റിങിനും സാധ്യതയുണ്ട്
 
courtesy mathrubhumi.

Tuesday, May 22, 2012


ദൃശ്യവിപ്ലവം സൃഷ്ടിക്കാന്‍ ആന്‍ഡ്രോയിഡ് കണ്ണട







പത്തുവര്‍ഷംമുമ്പ് ഐപോഡ് അവതരിപ്പിക്കപ്പെടുമ്പോള്‍, വ്യക്തിഗത വിനോദത്തെ അതെങ്ങനെ മാറ്റാന്‍ പോകുന്നുവെന്ന് ആര്‍ക്കും രൂപമുണ്ടായിരുന്നില്ല. ആപ്പിള്‍ അവതരിപ്പിച്ച ആ ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ വിനോദത്തെ മാത്രമല്ല മ്യൂസിക് വ്യവസായത്തെയും വിപ്ലവകരമായി പുനര്‍നിര്‍ണയിച്ചു.

പോക്കറ്റിലിടാവുന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലെയറുകളുടെ പ്രളയമാണ് പിന്നീടുണ്ടായത്. യാത്രാവേളയിലും തനിച്ചിരിക്കുമ്പോഴും പ്രഭാതസവാരിക്കിടയിലും, എവിടെവെച്ചും സംഗീതമാസ്വദിക്കാമെന്നു വന്നു.

ഇതിന് സമാനമായ രീതിയില്‍ വീഡിയോ കാണാന്‍ സാധിക്കുമെന്ന് വന്നാലോ. ബസിലോ തീവണ്ടിയിലോ ഇരിക്കുന്ന വേളയില്‍ ഒരു കണ്ണട ധരിക്കുകയും, അതുവഴി 80 ഇഞ്ച് വിസ്താരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ ആസ്വദിക്കാമെന്നും വന്നോലോ!

തീര്‍ച്ചയായും വ്യക്തിഗത വിനോദത്തിന്റെ പുത്തന്‍ സാധ്യതയാകുമത്.

മുമ്പ് പലതവണ ഈ ആശയം പല കമ്പനികളും നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിമീഡിയ കണ്ണട വിപണിയിലെത്തുന്നു.

ഇപ്‌സണ്‍ (Epson) കമ്പനി പുറത്തിറക്കിയ 'മൂവീറിയോ ബിടി-100' (Movierio BT - 100) എന്ന ഉപകരണമാണത്. കാഴ്ചയില്‍ സാധാരണ സണ്‍ഗ്ലാസിനെ അനുസ്മരിപ്പിക്കുന്ന ഈ ഉപകരണം, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് 2.2 ലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ മള്‍ട്ടിമീഡിയ കണ്ണടയാണിത്.

ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഈ 'മള്‍ട്ടിമീഡിയ കണ്ണട' ഉപയോഗിച്ച് 80 ഇഞ്ച് വിസ്താരമുള്ള ഒരു സിമുലേറ്റഡ് സ്‌ക്രീനില്‍ വീഡിയോ കാണാനാകും. ത്രീഡി ദൃശ്യങ്ങളും ഇതില്‍ സാധ്യമാണ്. കഴിഞ്ഞ ഡിസംബറില്‍ ജപ്പാനില്‍ അവതരിപ്പിച്ച ഈ ഉപകരണം, ഇപ്പോള്‍ 699.99 ഡോളറിന് അമേരിക്കയില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നു. ആമസോണ്‍ ആണ് വില്‍പ്പനക്കാര്‍, ഏപ്രില്‍ ആറു മുതല്‍ ലഭിച്ചുതുടങ്ങും.


ഈ കണ്ണടയിലുള്ള 'പികോ പ്രൊജക്ടറുകള്‍' (മൊബൈല്‍ പ്രൊജക്ടറുകള്‍), 16 അടി അകലത്തില്‍ 80 ഇഞ്ച് വലിപ്പത്തിലുള്ള പ്രതീതിയാഥാര്‍ഥ്യ ഡിസ്‌പ്ലേയാണ് കണ്ണിന് മുന്നില്‍ സൃഷ്ടിക്കുക. 1 ജിബി ബില്‍ട്ടിന്‍ സ്റ്റോറേജ് കണ്ണടയിലുണ്ട്. മൈക്രോ എസ്ഡിഎച്ച്‌സി (microSDHC) കാര്‍ഡ് സ്ലോട്ട് വഴി വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയുമാകാം. വൈഫൈ കണക്ടിവിറ്റിയുമുണ്ട് ഈ വീഡിയോ കണ്ണടയില്‍. ആറുമണിക്കൂര്‍ ഉപയോഗിക്കാന്‍ കഴിയുന്ന റീച്ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുമുണ്ട് ഇതില്‍. ഇയര്‍ബഡുകള്‍ ഡോള്‍ബി ശബ്ദസംവിധാനം ഒരുക്കിത്തരും.

വീഡിയോ കണ്ണട ബന്ധിപ്പിച്ചിരിക്കുന്നത് ഒരു നിയന്ത്രണ ഉപകരണവുമായാണ്. അഡോബി ഫ്ലാഷിനെ പിന്തുണയ്ക്കുന്ന ഉപകരണമാണിത്. പോക്കറ്റിലിട്ട് നടക്കാവുന്ന ഈ കണ്ണടയില്‍ MPEG 4 വീഡിയോകള്‍ മാത്രമല്ല, ഫയലുകളും മറ്റ് ആപ്ലിക്കേഷനുകളും കാണാം. വെബ്ബ് ബ്രൗസിങും സാധ്യമാണ്. ഈ മള്‍ട്ടിമീഡിയ കണ്ണട വെച്ച് ഉപയോഗിക്കുന്ന വേളയില്‍, കണ്ണടയ്ക്കുള്ളിലൂടെ പുറംലോകം കാണുകയുമാകാം. അതിനാല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ധാരണ നഷ്ടമാകില്ല.

പുതിയ ഉപകരണത്തിന് ആന്‍ഡ്രോയിഡ് അധിഷ്ഠിത ആപ്പ്‌സുകള്‍ (Apps) നിര്‍മിക്കാന്‍ അമേരിക്കയിലെ ഡെവലപ്പര്‍മാരെ ഇപ്‌സണ്‍ ക്ഷണിച്ചിട്ടുണ്ട്.

വ്യക്തിഗത വിനോദത്തെ കാര്യമായി സ്വാധീനിക്കാന്‍ പോകുന്ന ഉപകരണമാണെങ്കിലും, ഇത് വെറുമൊരു വിനോദോപകരണം മാത്രമല്ലെന്ന് ഇപ്‌സണ്‍ പറയുന്നു. വിര്‍ച്വല്‍ പരിശീലനങ്ങള്‍, ത്രീഡി ഡിസൈനിങ് തുടങ്ങിയ മേഖലകളിലും ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഇപ്‌സണ്‍ ന്യൂ ബിസിനസ് ഡെവലപ്‌മെന്റ് മേധാവി അന്ന ജെന്‍ പറയുന്നു.

വ്യൂഫോണ്‍ 3 ഇന്ത്യയിലേക്ക്‌







ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന എല്‍സിഡികളും പ്ലാസ്മ ഡിസ്‌പ്ലേകളും പ്രൊജക്ടറുകളും വിപണിയിലെത്തിച്ചുകൊണ്ട് ലോകശ്രദ്ധ നേടിയ കമ്പനിയാണ് വ്യൂസോണിക് കോര്‍പറേഷന്‍. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി 1987 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. കാല്‍നൂറ്റാണ്ടുകൊണ്ട് യൂറോപ്യന്‍ ഇലക്‌ട്രോണിക്‌സ് വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമാകാന്‍ കമ്പനിക്ക് സാധിച്ചു. മറ്റു കമ്പനികളെല്ലാം തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഒരുവര്‍ഷം ഗ്യാരന്റി നല്‍കുമ്പോള്‍ മൂന്നു വര്‍ഷത്തെ ഗ്യാരന്റി വാഗ്ദാനം ചെയ്തുകൊണ്ടാണ് വ്യൂസോണിക് ഉപയോക്താക്കളെ ആകര്‍ഷിച്ചത്. ഇന്നിപ്പോള്‍ പ്രതിവര്‍ഷം നൂറുകോടി ഡോളര്‍ വിറ്റുവരവുള്ള വമ്പന്‍ കമ്പനിയായി വ്യൂസോണിക് മാറിക്കഴിഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വ്യൂഫോണ്‍ എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. സിഡിഎംഎ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണുകള്‍ക്ക് വിപണിയില്‍ മികച്ച പ്രതികരണം ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ഫോണ്‍ വിപണിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലും വ്യൂസോണിക് സാന്നിധ്യമറിയിക്കാന്‍ എത്തിക്കഴിഞ്ഞു.

ഈ വര്‍ഷം ആദ്യം ലാസ്‌വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ അവതരിപ്പിക്കപ്പെട്ട വ്യൂഫോണ്‍ 3 എന്ന മോഡലുമായാണ് വ്യൂസോണിക്കിന്റെ ഇന്ത്യന്‍ അരങ്ങേറ്റം. ഇന്ത്യയിലെത്തിയ ആദ്യ ഡ്യുവല്‍ സിം ത്രിജി സിഡിഎംഎ സ്മാര്‍ട്‌ഫോണാണ് വ്യൂഫോണ്‍ 3 എന്ന് കമ്പനി അവകാശപ്പെടുന്നു. റിലയന്‍സ് മൊബൈല്‍ ടെലികോം കമ്പനിയുമായി സഹകരിച്ചുകൊണ്ട് വിപണിയിലെത്തുന്ന ഈ ഫോണിന് 9,990 രൂപയാണ് വില.

വിവിധ സംസ്ഥാനങ്ങളിലൂടെ റോമിങ് നടത്തേണ്ടിവരുന്ന മുന്‍നിര പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കുമാണ് ഡ്യുവല്‍സിം സ്മാര്‍ട്‌ഫോണുകള്‍ ആവശ്യമായിവരിക. അത്തരക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണ് വ്യൂഫോണ്‍ 3എത്തുന്നതും. ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 3.5 ഇഞ്ച് മള്‍ട്ടിടച്ച് ഡിസ്‌പ്ലേ ആണുള്ളത്. റിസൊല്യൂഷന്‍ 320/480 പിക്‌സല്‍സ്. 800 മെഗാഹെര്‍ട്‌സ് ക്വാല്‍കോം പ്രൊസസര്‍, 512 എംബി റാം എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ കരുത്ത്. മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ സ്‌റ്റോറേജ് ശേഷി വര്‍ധിപ്പിക്കാനുമാകും.

ത്രിജി, വൈഫൈ, ജിപിഎസ്, ജി-സെന്‍സര്‍, ഇ-കോമ്പസ്, 3.5 എം.എം. ഓഡിയോ ജാക്ക് എന്നിവയെല്ലാ വ്യൂഫോണ്‍ 3യിലുണ്ട്. ഇന്‍ബില്‍ട്ട് വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉള്ളതിനാല്‍ വ്യൂഫോണ്‍ 3 യെ മോഡം പോലെ ഉപയോഗിക്കാനാകും. ലാപ്‌ടോപ്പുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും ഇന്റര്‍നെറ്റ് കണക്ടവിറ്റിക്കായി ത്രിജി ഡോങ്കിള്‍ വേറെ വാങ്ങേണ്ടി വരില്ലെന്നര്‍ഥം.

ഫോട്ടോകളുടെ കാര്യത്തിലാണ് വ്യൂഫോണ്‍ 3 ഏറെ നിരാശപ്പെടുത്തുന്നത്. അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുണ്ടെങ്കിലും എല്‍ഇഡി ഫ്ലാഷ് ഇല്ല. ഫ്രണ്ട് ക്യാമറ ഇല്ലാത്തതിനാല്‍ വീഡിയോ കോളിങിനെക്കുറിച്ചും ആലോചിക്കേണ്ട. എന്‍ട്രിലെവല്‍ ആന്‍ഡ്രോയിഡ് ഫോണുകളിറക്കിക്കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ചലനമുണ്ടാക്കുന്ന മൈക്രോമാക്‌സ്, സാംസങ്, എല്‍ജി തുടങ്ങിയ കമ്പനികളോടാകും വ്യൂഫോണിന് മത്സരിക്കേണ്ടിവരുക.

ഈമെയില്‍ സുരക്ഷ: ഗൂഗിളും ഫെയ്‌സ്ബുക്കും കൈകോര്‍ക്കുന്നു




ഗൂഗിളും ഫെയ്‌സ്ബുക്കും ഓണ്‍ലൈന്‍ ലോകത്ത് കീരിയും പാമ്പുമായിരിക്കാം. എന്നാല്‍, ഈമെയില്‍ കെണിയായ 'ഫിഷിങ്' ചെറുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് സഹകരിക്കാതെ വയ്യ. ഈമെയില്‍ സുരക്ഷയ്ക്കായുള്ള പുതിയ വെബ്ബ് കൂട്ടായ്മ ഇതിന് തെളിവാകുകയാണ്.

ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, യാഹൂ, മൈക്രോസോഫ്ട്, എ.ഒ.എല്‍ എന്നിങ്ങനെ ഈമെയിലും ഓണ്‍ലൈന്‍ സന്ദേശസര്‍വീസുകളും നല്‍കുന്ന 15 കമ്പനികള്‍ ചേര്‍ന്നാണ്, ഫിഷിങ് എന്ന വിപത്തിനെതിരെ പുതിയ വെബ്ബ് കൂട്ടായ്മ പ്രഖ്യാപിച്ചിരിക്കുന്നത്. DMARC.org എന്ന പേരിലുള്ള പുതിയ കൂട്ടായ്മ ഈമെയില്‍ സുരക്ഷ വര്‍ധിപ്പിക്കും.

'ചൂണ്ടയിടീല്‍' എന്നതിന്റെ ഇംഗ്ലീഷ് വാക്കിനെ അനുസ്മരിപ്പിക്കുന്ന പദമാണ് 'ഫിഷിങ്' (phishing). ചൂണ്ടയിടുമ്പോള്‍ മത്സ്യങ്ങളെ കെണിയില്‍ പെടുത്തുകയാണ്. കെണി മനസിലാകാതെ ഇര കൊത്തുന്ന മീന്‍ ചൂണ്ടിയില്‍ കുടങ്ങും.

ശരിക്കു പറഞ്ഞാല്‍ ഇതിന് സമാനമായ ഒന്നാണ് ഈമെയില്‍ ഫിഷിങ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ടുള്ള ഒരാള്‍ ഓണ്‍ലൈന്‍ ബാങ്കിങ് നടത്തുന്നുണ്ടെന്ന് കരുതുക. ബാങ്കിന്റേതെന്ന് തോന്നുന്ന തരത്തിലൊരു ഈമെയില്‍ വന്നാല്‍ (ബാങ്ക് ഇക്കാര്യം അറിഞ്ഞിട്ടു കൂടിയുണ്ടാകില്ല), സ്വാഭാവികമായും ഉപയോക്താവ് അത് വിശ്വസിച്ചേക്കും. പാസ്‌വേഡ് പോലുള്ള രഹസ്യവിവരങ്ങള്‍ കൈമാറിയാല്‍ അക്കൗണ്ടിലെ കാശും നഷ്ടപ്പെട്ടേക്കാം.

ഇങ്ങനെ വ്യാജസന്ദേശങ്ങള്‍ അയച്ച് ഈമെയില്‍ ഉപയോക്താക്കളെ കെണിയില്‍ പെടുത്തുകയും, ബാങ്ക് അക്കൗണ്ട് നമ്പര്‍, പാസ്‌വേഡുകള്‍, ക്രെഡിറ്റ്കാര്‍ഡ് നമ്പറുകള്‍ തുടങ്ങിയവ ചോര്‍ത്തി തട്ടിപ്പ് നടത്തുകയും ചെയ്യുന്ന ഏര്‍പ്പാടിനാണ് ഫിഷിങ് എന്ന് പറയാറ്.

ഫിഷിങ് വ്യാപകമായതോടെ ഈമെയില്‍ ഉപയോക്താക്കള്‍ ആശയക്കുഴപ്പത്തിലും ആശങ്കയിലുമാണ്. ഏത് വിശ്വസിക്കണം ഏത് വിശ്വസിക്കരുതെന്ന് അറിയാന്‍ വയ്യാത്ത അവസ്ഥ. ഈ പശ്ചാത്തലത്തിലാണ് ഫിഷിങ് നേരിടാന്‍ വന്‍കിട കമ്പനികള്‍ പുതിയ കൂട്ടായ്മ രൂപപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

'ഡൊമെയ്ന്‍-ബേസ്ഡ് മെസ്സേജ് ഓഥന്റൈസേഷന്‍, റിപ്പോര്‍ട്ടിങ് ആന്‍ഡ് കണ്‍ഫോമന്‍സ്' എന്നതിന്റെ ചുരുക്കപ്പേരാണ് ഡി.എം.എ.ആര്‍.സി. പുതിയ ഈമെയില്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ രൂപപ്പെടുത്തി ഫിഷിങിന് അറുതിവരുത്തുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

സാധാരണഗതിയില്‍ ഫിഷിങ് സന്ദേശങ്ങളെ ഈമെയിലിലെ സ്പാം ഫില്‍റ്റര്‍ പിടികൂടി സ്പാം ഫോള്‍ഡറിലാക്കിയിട്ടുണ്ടാകും. എന്നാല്‍, സ്പാം ഫോള്‍ഡര്‍ തുറന്നു നോക്കുന്ന യൂസര്‍, അത് ശരിയായ സ്ഥലത്തു നിന്നുള്ളതാണെന്ന് തെറ്റിദ്ധരിച്ച് തുറന്നു നോക്കുകയും കെണിയിലകപ്പെടുകയും ചെയ്യുന്നു.


'ഫിഷിങിന് വിധേയമാകുക എന്നതാണ് ഒരു ഈമെയില്‍ യൂസര്‍ക്കുണ്ടാകാവുന്ന ഏറ്റവും മോശമായ അനുഭവം'-ഡി.എം.എ.ആര്‍.സി. പ്രതിനിധിയും ഗൂഗിളിന്റെ പ്രോഡക്ട് മാനേജരുമായ ആദം ഡൗസ് പറയുന്നു. 'സ്പാം ഫോള്‍ഡറിലേക്ക് ഈമെയില്‍ എത്താതെ നോക്കുകയെന്നതാണ് ഇക്കാര്യം പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗം''.

ജീമെയില്‍, യാഹൂ മെയില്‍ എന്നിവയ്ക്ക് പുതിയ സ്റ്റാന്‍ഡേര്‍ഡുകള്‍ നിശ്ചിയിക്കുക എന്ന ലക്ഷ്യത്തോടെ, കഴിഞ്ഞ 18 മാസമായി പേപാല്‍ കമ്പനി ഗൂഗിളും യൂഹുവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ മൂന്ന് കമ്പനികളും ചേര്‍ന്ന് ദിവസവും രണ്ടു ലക്ഷം വ്യാജ പേപാല്‍ ഈമെയിലുകള്‍ തടയുന്നതായി, ഡി.എം.എ.ആര്‍.സിയുടെ ചെയര്‍മാനായ പേപാലിലെ ബ്രെറ്റ് മാക്ഡൗള്‍ അറിയിച്ചു.

മൂന്നു കമ്പനികളും ചേര്‍ന്ന് മറ്റുള്ളവരോട് ഈ പുതിയ നീക്കത്തില്‍ പങ്കു ചേരാന്‍ അഭ്യര്‍ഥിച്ചു. പല കമ്പനികളും ഡി.എം.എ.ആര്‍.സി.പ്രോട്ടോക്കോളുകള്‍ ഉപയോഗിക്കാനാരംഭിച്ചു. കൂടുതല്‍ പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ആ പ്രോട്ടോക്കോളുകളിലെ പിഴവുകള്‍ വ്യക്തമാവുകയും, അവ ശരിപ്പെടുത്താന്‍ ശ്രമം തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് 15 കമ്പനികള്‍ ചേര്‍ന്ന് തിങ്കളാഴ്ച പുതിയ കൂട്ടായ്മ പ്രഖ്യാപിച്ചത്.

നിലവിലുള്ള സങ്കേതങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഡി.എം.എ.ആര്‍.സി.പ്രോട്ടോക്കോളുകള്‍ രൂപപ്പെടുത്തിയത്. 'സെന്റര്‍ പോളിസി ഫ്രെയിംവര്‍ക്ക്' (SPF), 'ഡൊമെയ്ന്‍കീസ് ഐഡന്റിഫൈഡ് മെയില്‍' (DKIM) എന്നീ സാധാരണ ഈമെയില്‍ സുരക്ഷാ പ്രോട്ടോക്കോളുകളാണ് അടിസ്ഥാനം. എസ്.പി.എഫ്. പരിശോധിക്കുന്നത് ഐപി വിലാസമാണ്. അതേസമയം, ഈമെയിലിന്റെ ഉള്ളടക്ക ഘടനയാണ് ഡി.കെ.ഐ.എം. നോക്കുക.

ഫിഷിങിനെതിരെയുള്ള ആദ്യ കൂട്ടായ്മയല്ല ഡി.എം.എ.ആര്‍.സി. 'ദി ആന്റി-ഫിഷിങ് വര്‍ക്കിങ് ഗ്രൂപ്പ്' എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘവും ആഗോളതലത്തില്‍ ഫിഷിങിനെതിരെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ്. (ചിത്രം കടപ്പാട് : howstuffworks.com)

യൂട്യൂബില്‍ ദിവസവും കാണുന്നത് 400 കോടി വീഡിയോ





ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സൈറ്റായ യൂട്യൂബിന്റെ പ്രേക്ഷകര്‍ ഇപ്പോള്‍ ദിവസവും കാണുന്നത് ശരാശരി 400 കോടി വീഡിയോകള്‍. കഴിഞ്ഞ എട്ട് മാസത്തിനിടെ ഇക്കാര്യത്തില്‍ 25 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

അഭൂതപൂര്‍വമായ ഈ മുന്നേറ്റമുണ്ടായത് പ്രധാനമായും രണ്ട് ഘടകങ്ങള്‍ കൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളിലേക്കും ഇന്റര്‍നെറ്റ് സംവിധാനമുള്ള ടിവികളിലേക്കും യൂട്യൂബ് കുടിയേറുന്നതാണ് അതില്‍ ആദ്യത്തേത്. കൂടുതല്‍ വ്യക്തിപരമാകത്തക്ക വിധം, സോഷ്യല്‍ മീഡിയയോട് അടുത്തു നില്‍ക്കുന്ന രീതിയില്‍ യൂട്യൂബ് അടുത്തയിടെ വരുത്തിയ മാറ്റങ്ങളാണ് രണ്ടാമത്തെ ഘടകം.

ഗൂഗിള്‍ നല്‍കുന്ന കണക്ക് പ്രകാരം, ഇപ്പോള്‍ ഓരോ മിനിറ്റിലും 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ വീതം അപ്‌ലോഡ് ചെയ്യപ്പെടുന്നു (2011 മെയില്‍ ഇത് 48 മണിക്കൂര്‍ ആയിരുന്നു). അതുപ്രകാരം, ഒരു ദിവസം അപ്‌ലോഡ് ചെയ്യപ്പെടുന്ന വീഡിയോ മുഴുവന്‍ ഒറ്റയടിക്ക് കണ്ടു തീര്‍ക്കാന്‍ ഏതാണ്ട് പത്തുവര്‍ഷം വേണം!

2006 ല്‍ 165 കോടി ഡോളര്‍ നല്‍കിയാണ് യൂട്യൂബിനെ ഗൂഗിള്‍ സ്വന്തമാക്കിയത്. സെര്‍ച്ചിന് പുറത്ത് ഗൂഗിളിന് വരുമാനമുണ്ടാക്കാന്‍ സഹായിക്കുന്ന ഏറ്റവും പ്രധാന മേഖലയായി യൂട്യൂബ് മാറി. വീഡിയോകള്‍ക്കൊപ്പം കാട്ടുന്ന ഡിസ്‌പ്ലേ പരസ്യങ്ങള്‍ വഴി യൂട്യൂബിന് 500 കോടി ഡോളര്‍ വാര്‍ഷിക വരുമാനം ലഭിക്കുന്നതായി കഴിഞ്ഞയാഴ്ച ഗൂഗിള്‍ വെളിപ്പെടുത്തുകയുണ്ടായി.

ഇപ്പോള്‍ ലോകത്താകമാനം 400 കോടി യൂട്യൂബ് വീഡിയോകള്‍ ദിവസവും പ്ലേ ചെയ്യപ്പെടുന്നുവെങ്കിലും, അതു മുഴുവന്‍ വരുമാനമായി മാറുന്നില്ല. ആഴ്ചയില്‍ 300 കോടി വീഡിയോകളില്‍ നിന്ന് മാത്രമേ വരുമാനം ലഭിക്കുന്നുള്ളൂവെന്ന് കമ്പനി പറയുന്നു.

ഇന്ത്യന്‍ സെര്‍വറുകള്‍ ഉപയോഗിക്കാന്‍ യാഹൂവിനോടും ഗൂഗിളിനോടും ആവശ്യപ്പെടും





ഇന്ത്യയില്‍ തുറന്നുനോക്കുന്ന മുഴുവന്‍ ഈമെയിലുകളും ഇന്ത്യന്‍ സെര്‍വറുകളിലൂടെ വഴിതിരിച്ചുവിടാന്‍, സേവനദാതാക്കളായ യാഹൂവിനോടും ഗൂഗിളിനോടും മറ്റ് കമ്പനികളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത മെയില്‍ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാക്കാനാണ് തീരുമാനമെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത ഈമെയില്‍ അക്കൗണ്ടുകള്‍ രാജ്യത്തിനകത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ആവശ്യമെന്ന് കണ്ടാല്‍ അവ നിരീക്ഷിക്കാന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് പുതിയ നീക്കം.

അടുത്തയിടെ കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആര്‍.കെ.സിങിന്റെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. എത്രയുംവേഗം ഇക്കാര്യം നടപ്പാക്കാന്‍ വിവിരസാങ്കേതികവിദ്യാ വകുപ്പിനോട് (ഡി.ഐ.ടി) യോഗം ആവശ്യപ്പെട്ടു.

ഈമെയില്‍ സേവനദാതാവായ യാഹൂവിന് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകള്‍ മുഴുവന്‍ ഇന്ത്യന്‍ സെര്‍വറില്‍ ഓട്ടോമാറ്റിക്കായി കണ്ടെത്താനാകുന്ന കാര്യം യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു. എന്നാല്‍, ഇന്ത്യയില്‍ ഉപയോഗിക്കുന്നതായാലും വിദേശത്ത് രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടാണെങ്കില്‍ അതിന്റെ ഉള്ളടക്കം വിദേശത്തുള്ള സെര്‍വറുകള്‍ വഴിയാണ് ഇന്ത്യയില്‍ എത്തുന്നത്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ ഈമെയില്‍ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഇന്ത്യന്‍ സുരക്ഷാവിഭാഗങ്ങള്‍ക്ക് കഴിയാതെ വന്ന സംഭവമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. ഇന്ത്യയ്ക്ക് തുറക്കാന്‍ കഴിയാതിരുന്ന തീവ്രവാദികളുടെ അക്കൗണ്ടുകള്‍ ഒരു യൂറോപ്യന്‍ രാജ്യത്ത് തുറന്നു പരിശോധിക്കാന്‍ കഴിഞ്ഞിരുന്നു. ആ വിദേശരാജ്യത്തെ സെര്‍വറുകളിലായിരുന്നു തീവ്രവാദികളുടെ അക്കൗണ്ടുകള്‍.

മൈക്രോസോഫ്റ്റിന്റെ 'സോഷ്യല്‍': സെര്‍ച്ചും സോഷ്യല്‍നെറ്റ്‌വര്‍ക്കിങും കൈകോര്‍ക്കുന്നു






സോഷ്യല്‍ നെറ്റ്‌വര്‍ക്കിങും സെര്‍ച്ചും സമന്വയിപ്പിച്ചുകൊണ്ട് സൗഹൃദക്കൂട്ടായ്മയ്ക്ക് പുത്തന്‍മുഖം സമ്മാനിക്കുന്ന 'സോഷ്യല്‍' (So.cl) സര്‍വീസ് മൈക്രോസോഫ്റ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

താത്പര്യമുള്ള സെര്‍ച്ച്ഫലം സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാനും, അവയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും, അതുവഴി സമാനചിന്താഗതിക്കാരുമായി ബന്ധപ്പെടാനും അവസരമൊരുക്കുന്ന വെബ്‌സൈറ്റാണ് സോഷ്യല്‍'.

മൈക്രോസോഫ്റ്റിന്റെ ഫ്യൂച്ചര്‍ സോഷ്യല്‍ എക്‌സ്പീരിയന്‍സ് ലാബ്‌സ് (FUSE Labs) പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ സൗഹൃദ വെബ്‌സൈറ്റ്. വിദ്യാര്‍ഥികള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ചെയ്യുംപോലെ, താത്പര്യമുള്ള വെബ്‌പേജുകള്‍ കണ്ടെത്താനും പങ്കുവെയ്ക്കാനും ഈ വെബ്‌സൈറ്റ് അവസരമൊരുക്കുന്നതായി സോഷ്യല്‍ സൈറ്റിന്റെ സംശയനിവാരണപേജ് പറയുന്നു.

ഈ വെബ്‌സൈറ്റ് അമേരിക്കയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെയും സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഇതുവരെ ലഭ്യമായിരുന്നത്. ഇനിയത് സാധാരണക്കാര്‍ക്കും ഉപയോഗിക്കാം.

പുതിയൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് എന്നു കേള്‍ക്കുമ്പോള്‍, അത് ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയുമൊക്കെ പ്രതിയോഗിയെന്നാണ് പൊതുവെ കരുതുക. എന്നാല്‍, സോഷ്യലിന്റെ കാര്യം വ്യത്യസ്തമാണെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഇത് ഫെയ്‌സ്ബുക്കുമായി കൂട്ടുചേര്‍ന്നാണ് പ്രവര്‍ത്തിക്കുക.

മറ്റ് നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെ പ്രതിയോഗി എന്നതിനെക്കാളേറെ, സോഷ്യല്‍ മീഡിയ രംഗത്തെ ഒരു 'പരീക്ഷണം' എന്ന വിശേഷണമാണ് സോഷ്യലിന് ചേരുക. മൈക്രോസോഫ്റ്റിന്റെ ബിംഗ് (Bing) സെര്‍ച്ച് എന്‍ജിന്‍ സങ്കേതമാണ് സോഷ്യല്‍ ഉപയോഗിക്കുമ്പോള്‍ യൂസര്‍മാരുടെ തുണയ്‌ക്കെത്തുക. സെര്‍ച്ച്ഫലങ്ങളായി കിട്ടുന്ന ബാഹ്യലിങ്കുകള്‍ മറ്റുള്ളവരുമായി പങ്കിടാനാകും.

അതേ വിഷയത്തില്‍ താത്പര്യമുള്ളവരെ തിരിച്ചറിയാന്‍ സോഷ്യല്‍ സഹായിക്കും. അവരുടെ കൂട്ടാളികളുടെ ഫീഡുകള്‍ നിരീക്ഷിക്കാനാകും. ഒരേസമയം ഓണ്‍ലൈനില്‍ വീഡിയോ കാണുകയും ചാറ്റ് വഴി വീഡിയോ സംബന്ധിച്ച കമന്റുകള്‍ രേഖപ്പെടുത്താനും 'വീഡിയോ പാര്‍ട്ടികള്‍' (video parties) സഹായിക്കും.

അംഗങ്ങള്‍ക്ക് തങ്ങളുടെ ഫെയ്‌സ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് സോഷ്യലില്‍ പ്രവേശിക്കാം. എന്നാല്‍, സോഷ്യലിലെ പ്രവര്‍ത്തനങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടണമെങ്കില്‍ അതിനുള്ള ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കണം.

സാധാരണഗതിയില്‍ വലിയ പബ്ലിസിറ്റിയുടെ അകമ്പടിയോടെയാണ് മൈക്രോസോഫ്റ്റ് അതിന്റെ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാറ്. എന്നാല്‍, സോഷ്യലിന്റെ കാര്യത്തില്‍ സംഭവം വ്യത്യസ്തമായിരുന്നു. അതെപ്പറ്റി ഒരു പബ്ലിസിറ്റിയും ഉണ്ടായില്ല. സോഷ്യലിനെക്കുറിച്ച് മൈക്രോസോഫ്റ്റിന് വലിയ പ്രതീക്ഷയില്ല എന്നതിന് തെളിവായി ചില നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഫെയ്‌സ്ബുക്കിന്റെ തുടക്കവും വിദ്യാര്‍ഥികള്‍ക്കിടിയില്‍ പരീക്ഷിച്ചുകൊണ്ടായിരുന്നുവെന്ന കാര്യം 'ഓവം' (Ovum) കണ്‍സള്‍ട്ട്‌സ് കമ്പനിയിലെ വിശകലന വിദഗ്ധന്‍ ഏദന്‍ സോല്ലര്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഗിള്‍ പ്ലസിലൂടെ പൂര്‍ണതോതിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസാണ് ഗൂഗിള്‍ ആരംഭിച്ചതെങ്കില്‍, മൈക്രോസോഫ്റ്റ് കുറച്ചുകൂടി പക്വതയോടെയാണ് ഇക്കാര്യത്തെ സമീപിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തുന്നു.

ബിംഗ് സെര്‍ച്ച് സങ്കേതത്തെ കൂടുതല്‍ പരിഷ്‌ക്കരിക്കാന്‍ സോഷ്യല്‍ പരീക്ഷണം മൈക്രോസോഫ്റ്റിന് അവസരമൊരുക്കുമെന്നും സോല്ലറെ ഉദ്ധരിച്ച് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മൈക്രോസോഫ്റ്റും ഫെയ്‌സ്ബുക്കും തമ്മിലുള്ള സഹകരണം കൂടുതല്‍ വര്‍ധിക്കുന്നതിന്റെ തെളിവായും സോഷ്യല്‍ വെബ്‌സൈറ്റിനെ കാണാം. ബിംഗ് സെര്‍ച്ച്ഫലങ്ങളെ ഫെയ്‌സ്ബുക്കുമായി ഭാഗികമായി കൂട്ടിയിണക്കിയത് ഈ മാസം ആദ്യമാണ്.

Sunday, May 20, 2012

പൈറേറ്റ് പേ രംഗത്ത് ; ടോറന്റ് ആരാധകര്‍ സൂക്ഷിക്കുക







മാര്‍ക്കറ്റില്‍ കാശുകൊടുത്താല്‍ കിട്ടുന്ന എന്തും (!) നെറ്റില്‍ സൗജന്യമായി നല്‍കുന്ന പരിപാടിക്ക് പൈറസി എന്നാണ് വിളിപ്പേര്. പൈറസിക്ക് കടല്‍ക്കൊള്ള എന്നും അര്‍ഥമുണ്ട്. ചില്ലറ വില വേണ്ട സോഫ്റ്റ്‌വേറുകള്‍ക്കും മറ്റും തോന്നുന്ന വിലയീടാക്കുന്ന മുതലാളിമാര്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്ന പ്രസ്ഥാനമായും പൈറസി വാഴ്ത്തപ്പെടുന്നു. എന്തൊക്കെയായാലും സിനിമകളും സോഫ്റ്റ്‌വേറുകളും പുസ്തകങ്ങളും വരെ അടിച്ചുമാറ്റിയെടുക്കാവുന്ന പൈറേറ്റ് ബേയും ടൊറന്റ് ഫ്രീക്കും പോലുള്ള സൈറ്റുകള്‍ക്ക് ആരാധകരേറെയാണ്.

വിനോദ വ്യവസായ മേഖലയും നെറ്റിലെ'കടല്‍ക്കൊള്ള'ക്കാരും തമ്മിലുള്ള യുദ്ധത്തിനും ഏറെ നാളത്തെ പഴക്കമുണ്ട്. പൈറേറ്റഡ് ഫയലുകള്‍ ഡൗണ്‍ലോഡു ചെയ്യുമ്പോള്‍ തായ്‌വേരു തന്നെ മുറിച്ചുമാറ്റുന്ന വിദ്യയുമായി റഷ്യന്‍ കമ്പനിയായ പൈറേറ്റ് പേ (Pirate Pay) രംഗത്തെത്തിയപ്പോള്‍ മൈക്രോസോഫ്റ്റും സോണി മ്യൂസിക്കുമൊക്കെ വന്‍പിന്തുണയുമായി രംഗത്തിറങ്ങിയതും അതുകൊണ്ടാണ്. മൈക്രോസോഫ്റ്റ് ലക്ഷം ഡോളറാണ് പൈറേറ്റ് പേക്ക് നല്‍കിയത്.

ടൊറന്റാണ് ശരിക്കും വന്‍കിട വിനോദവ്യവസായ കമ്പനികളുടെ മുഖ്യശത്രു. എത്ര വലിയ ഫയലുകളായാലും ഇടക്ക് വെച്ച് നെറ്റ് കണക്ഷന്‍ മുറിഞ്ഞു പോയാല്‍ നിര്‍ത്തിയ സ്ഥലത്തുവെച്ച് ഡൗണ്‍ലോഡിങ് തുടങ്ങാവുന്ന വിദ്യയാണ് ടൊറന്റ്. ബിറ്റ് ടൊറന്റ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചാല്‍ ഒരു സിനിമയോ മറ്റോ ഡൗണ്‍ലോഡ് ചെയ്യുന്നതിനിടെ കമ്പ്യൂട്ടര്‍ ഓഫ് ചെയ്താലും കുഴപ്പമുണ്ടാകില്ല.

എന്നാല്‍, നെറ്റിലെ സെര്‍വറുകളിലെ പൈറേറ്റഡ് ഫയലുകള്‍ തിരഞ്ഞു പിടിക്കാന്‍ ബിറ്റ് ടൊറന്റിന് ആശയക്കുഴപ്പമുണ്ടാക്കുന്ന സംവിധാനമാണ് പൈറേറ്റ് പേ. അങ്ങനെ ഡൗണ്‍ലോഡിങ് നടക്കാതെ വരും. ചിലപ്പോള്‍ ഇടക്കുവെച്ച് മുറിഞ്ഞുപോകും.

വന്‍കിട സിനിമകളും മറ്റും പലപ്പോഴുംം റിലീസിങിന് മുമ്പുതന്നെ പൈറേറ്റഡ് വെബ്‌സൈറ്റുകളില്‍ ലഭ്യമാകാറുണ്ട്. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇങ്ങനെയുണ്ടാകുന്നതെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരം പൈറസി നെറ്റ്‌വര്‍ക്കുകള്‍ തടയാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിടുകയും ചെയ്തു.

വിനോദ വ്യവസായ മേഖലയിലെ വമ്പന്‍മാരായ വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോയ്ക്കും സോണി പിക്‌ചേഴ്‌സിനും വേണ്ടി പൈറേറ്റ് പേ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെ ആയിരക്കണക്കിനു ഡൗണ്‍ലോഡുകള്‍ തടയാന്‍ കഴിഞ്ഞതായും അവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പൈറേറ്റ് പേയുടെ തന്ത്രം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Saturday, May 19, 2012

ഗാലക്‌സി എസ് 3 വിപണിയിലെത്തുംമുമ്പേ സൂപ്പര്‍ഹിറ്റ്‌



സാംസങ് അവതരിപ്പിക്കുന്ന പുതിയ ഗാലക്‌സി എസ് ഫോണിന് 90 ലക്ഷം മുന്‍കൂര്‍ ഓര്‍ഡര്‍ ലഭിച്ചതായി റിപ്പോര്‍ട്ട്.



മെയ് മൂന്നിന് കമ്പനി അവതരിപ്പിച്ച ഗാലക്‌സി എസ് 3 ഫോണ്‍ ആണ് വിപണിയിലെത്തും മുമ്പേ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുന്നത്.

സാംസങിന്റെ സൂപ്പര്‍ഫോണ്‍ ആണ് ഗാലക്‌സി എസ്. ആ ഫോണിന്റെ മൂന്നാംതലമുറക്ക് ഇത്ര വലിയ പ്രതികരണം ലഭിച്ച കാര്യം 'കൊറിയ എക്കണോമിക്‌സ് ഡെയ്‌ലി'യാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ഫോണുകളുടെ വന്‍വിജയമാണ്, ഏറ്റവുമധികം സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന പദവി നേടാന്‍ സാംസങിനെ സഹായിച്ചത്. 2012 ആദ്യമൂന്നുമാസത്തെ കണക്ക് പ്രകാരം ആപ്പിളിനെ പിന്തള്ളിയാണ് സാംസങ് ഈ നേട്ടം കൊയ്തത്.

4.8 ഇഞ്ച് സ്‌ക്രീനോടു കൂടിയ ഗാലക്‌സി എസ് 3
ആണ്, സാംസങിന്റെ ക്വാഡ്‌കോര്‍ പ്രൊസസര്‍ ഉപയോഗിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍. ഗാലക്‌സി എസ് 3യുടെ സ്‌ക്രീന്‍ വലിപ്പം, ഐഫോണിന്റെ ഡിസ്‌പ്ലെ വലുത്താക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അടുത്ത തലമുറ ഐഫോണില്‍ നാലിഞ്ച് ഡിസ്‌പ്ലെയായിരിക്കും ഉള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗാലക്‌സി എസ് 3 ആദ്യം വിപണിയിലെത്തുന്നത് മെയ് 29 ന് ജര്‍മനിയിലാണ്. തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലും ഉപഭോക്താക്കളുടെ പക്കല്‍ ഈ ഫോണെത്തും.

സാംസങിലെ ചിലരെ ഉദ്ധരിച്ചുള്ളതാണ് 'എക്കണോമിക്‌സ് ഡെയ്‌ലി'യുടെ റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയിലെ സാംസങിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഫാക്ടറി പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതായും, പ്രതിമാസം 50 ലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കാന്‍ ഇപ്പോഴത്തെ നിലയ്ക്ക് കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് : ഇന്ത്യന്‍ സൈറ്റുകള്‍ക്കെതിരെ 'അനോണിമസ്' ആക്രമണം





പ്രമുഖ ഹാക്കര്‍ ഗ്രൂപ്പായ 'അനോണിമസ്' ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ ആക്രമണം നടത്തി. കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളുടെയും സുപ്രീംകോടതിയുടെയും രണ്ട് രാഷ്ട്രീയപാര്‍ട്ടികളുടെയും സൈറ്റുകള്‍ക്ക് നേരെയാണ് ആക്രമണപരമ്പര അരങ്ങേറിയത്. അതിന്റെ ഫലമായി ആ സൈറ്റുകള്‍ കഴിഞ്ഞ ദിവസം താത്ക്കാലികമായി പ്രവര്‍ത്തനരഹിതമായി.

അറിയപ്പെടുന്ന ചില വീഡിയോപങ്കിടല്‍ സൈറ്റുകളായ വിമിയോ (Vimeo), ഡെയ്‌ലിമോഷന്‍ (DailyMotion), ദി പൈറ്റേറ്റ് ബേ (The Pirate Bay) തുടങ്ങിയവയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ തടഞ്ഞതിന് തിരിച്ചടിയായാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് അനോണിമസ് പ്രസ്താവിച്ചു.

ഈ ടോറന്റ് സൈറ്റുകളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ തടയാന്‍ മുന്‍കൈയെടുത്ത കോപ്പിറൈറ്റ്‌സ്‌ലാബ്‌സ് (Copyrightlabs) എന്ന ചെന്നൈ കേന്ദ്രമായുള്ള സ്ഥാപനത്തിന്റെ സൈറ്റും ആക്രമിക്കപ്പെട്ടു. നിയമവിരുദ്ധമായി ബോളിവുഡ് സിനിമ ഷെയര്‍ ചെയ്യുന്ന ഇത്തരം സൈറ്റുകള്‍ തടയാനുള്ള ഉത്തരവ് മാര്‍ച്ചിലാണ് കോപ്പിറൈറ്റ്‌സ്‌ലാബ്‌സ് നേടിയത്.

ആ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകളും മൊബൈല്‍ കമ്പനികളും ഏതാനും ദിവസം മുമ്പ് വീഡിയോ ഷെയറിങ് സൈറ്റുകള്‍ തടയാന്‍ ആരംഭിച്ചിരുന്നു.

ഇന്ത്യയിലെ 'ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പി'നെതിരെയുള്ള തിരിച്ചടിയാണ് തങ്ങള്‍ നടത്തിയതെന്ന് അനോണിമസ് പറഞ്ഞു. കോപ്പിറൈറ്റ്‌സ്‌ലാബ്‌സിന്റെ വെബ്‌സൈറ്റും കുറെനേരത്തേക്ക് പ്രവര്‍ത്തനരഹിതമായി. 'opIndia' എന്ന പേരില്‍ മെയ് ഒന്‍പതിന് അനോണിമസ് പ്രഖ്യാപിച്ച ക്യാമ്പയിന്റെ ഭാഗമായിരുന്നു ആക്രമണം.

മൊത്തം 14 സൈറ്റുകള്‍ക്കെതിരെയാണ് അനോണിമസ് ആക്രമണം നടത്തിയത്. കേന്ദ്ര ടെലകോം, ഇലക്ട്രോണിക്‌സ്, ഐടി വകുപ്പുകളുടെ സൈറ്റുകളാണ് ഏറ്റവും കനത്ത ആക്രമണം നേരിട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസി (ഐഎന്‍സി) ന്റെയും ഭാരതീയ ജനതാപാര്‍ട്ടി (ബിജെപി) യുടെയും സൈറ്റുകളും ആക്രമണത്തിന്റെ ഫലമായി ഓഫ്‌ലൈനിലായി.

ആക്രമണത്തിന്റെ വിശദാംശങ്ങള്‍ അനോണിമസ് ഗ്രൂപ്പ് ട്വിറ്ററില്‍ പോസ്റ്റു ചെയ്യുന്നുണ്ടായിരുന്നു. സൈറ്റ് വിളിച്ചാല്‍ കിട്ടാതെ വരുന്ന സ്ഥിതിവിശേഷമുണ്ടാക്കുന്ന 'ഡിസ്ട്രിബ്യൂട്ടഡ് ഡെനിയല്‍ ഓഫ് സര്‍വീസ്' (DDoS) ആക്രമണം എന്ന തന്ത്രമാണ് ഇക്കാര്യത്തില്‍ അനോണിമസ് സ്വീകരിച്ചത്.

എന്നാല്‍, ആ തന്ത്രം ഭാഗികമായേ വിജയിച്ചുള്ളൂ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാരണം, ആക്രമണവേളയില്‍ ഓഫ്‌ലൈനിലായെങ്കിലും, അധികംവൈകാതെ മിക്ക സൈറ്റുകളും വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.

Wednesday, May 16, 2012

techmanthra

techmanthra

3999 രൂപയ്ക്ക് മെര്‍ക്കുറി ടാബ്‌




ആകാശ് ടാബ്‌ലറ്റിന്റെ വിലയാണ് അതിന്റെ പ്രലോഭനം. 2999 രൂപാ മാത്രം. അതുകൊണ്ടുതന്നെ രാജ്യത്ത് ലക്ഷക്കണക്കിനാളുകള്‍ ആ ടാബ് ബുക്കുചെയ്ത് കാത്തിരിക്കുകയാണ്. വരും, വരുന്നു, വന്നു എന്നു പറഞ്ഞുകേള്‍ക്കുന്നതല്ലാതെ ആകാശ് ടാബ്ലറ്റ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

എന്നാല്‍, ആയിരം രൂപ കൂടി മുടക്കാന്‍ തയ്യാറുള്ളവരെ ലക്ഷ്യമിട്ടുകൊണ്ടിതാ പുതിയൊരു ബജറ്റ് ടാബ്‌ലറ്റ് വരുന്നു - 'മെര്‍ക്കുറി ഐഎക്‌സ്എ ടാബ്' (Mercury iXA Tab). കമ്പ്യൂട്ടര്‍ ആക്‌സസറികളും ലാപ്‌ടോപ്പുകളും നിര്‍മിക്കുന്ന കോബിയന്‍ ഗ്രൂപ്പാണ് മെര്‍ക്കുറി ഐഎക്‌സ്എ ടാബിന്റെ നിര്‍മാതാക്കള്‍.

'ആകാശി'നേക്കാള്‍ ആയിരം രൂപ വില കൂട്ടി 3,999 രൂപയ്ക്കാണ് കോബിയന്‍ ടാബ്‌ലറ്റ് അവതരിപ്പിക്കുന്നത്. ഒരു സാദാ മൊബൈല്‍ ഫോണ്‍ വാങ്ങുന്ന കാശുകൊണ്ട് ടാബ്‌ലറ്റ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കോബിയന്‍ സഹായിക്കും.

മിക്ക വിലകുറഞ്ഞ ടാബ്‌ലറ്റുകളെയും പോലെ ആന്‍ഡ്രോയിഡ് ഒ.എസിലാണ് മെര്‍ക്കുറി ടാബും പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയിഡിന്റെ 2.3 ജിഞ്ചര്‍ബ്രെഡ് പതിപ്പാണിതിലുള്ളത്. ഒരു ഗിഗാഹെര്‍ട്‌സ് സിപിയു, 512 എംബി റാം എന്നിവ ടാബിന്റെ പ്രവര്‍ത്തനം സുഗമമാക്കും.

ഏഴിഞ്ച് റെസിസ്റ്റീവ് ടച്ച് സ്‌ക്രീനാണ് ടാബിലുള്ളത്. വില കുറഞ്ഞ ടാബ്‌ലറ്റ് ആയതുകൊണ്ടാകും കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഒഴിവാക്കി പഴഞ്ചന്‍ സാങ്കേതികവിദ്യയില്‍ ഓടുന്ന റെസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍ ഉപയോഗിച്ചത്. വിരല്‍ത്തുമ്പുകള്‍ക്ക് വഴങ്ങാന്‍ അല്പം പ്രയാസമുള്ള റെസിസ്റ്റീവ് ടച്ച്‌സക്രീനില്‍ സ്‌റ്റൈലസ് ഉപയോഗിക്കേണ്ടിവരും എന്നതാണ് പ്രധാന പോരായ്മ. 800/480 പിക്‌സലാണ് ഈ ടാബിന്റെ സ്‌ക്രീന്‍ റിസൊല്യൂഷന്‍.

നാല് ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജുളള മെര്‍ക്കുറി ടാബില്‍ 32 ജിബി കാര്‍ഡ് വരെ ഉപയോഗിച്ച് സ്‌റ്റോറേജ് കൂട്ടാവുന്നതാണ്. വിജിഎ മുന്‍ക്യാമറയുള്ളതിനാല്‍ ഈ ടാബ്‌ലറ്റില്‍ വീഡിയോകോളിങും സാധ്യമാകും.

കണക്ടിവിറ്റിക്കായി വൈഫൈ സൗകര്യമാണ് ടാബിലുള്ളത്. യുഎസ്ബി സ്‌ലോട്ട് ഉള്ളതിനാല്‍ ത്രിജി ഡോങ്കിളും ഇതില്‍ ഉപയോഗിക്കാന്‍ സാധിക്കും. എല്ലാതരം ഫോര്‍മാറ്റിലുമുള്ള വീഡിയോ, ഓഡിയോ ഫയലുകളും പ്രവര്‍ത്തിപ്പിക്കാവുന്ന മീഡിയ പ്ലെയറും ടാബിലുണ്ട്. യുഎസ്ബി. കീബോര്‍ഡ് ഉപയോഗിച്ച് ടാബിനെ ഒരു നെറ്റ്ബുക്ക് പോലെയും ഉപയോഗിക്കാനാകും.

ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് ആയതിനാല്‍ ഗൂഗിളിന്റെ ആപ്ലിക്കേഷന്‍ ചന്തയായ 'പ്ലേ സ്‌റ്റോറില്‍' നിന്ന് ആപ്ലിക്കേഷന്‍സുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. 341 ഗ്രാം ഭാരമുളള ടാബില്‍ 1450 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുക.

3,999 രൂപയ്ക്കുള്ള ഈ ടാബ്‌ലറ്റ് ഒരു ലിമിറ്റഡ് എഡിഷന്‍ മോഡലായിട്ടാണ് കോബിയന്‍ അവതരിപ്പിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന കുറച്ചുപേര്‍ക്കേ ലഭിക്കൂ എന്നര്‍ഥം.

ആകാശ് ടാബ്‌ലറ്റിന്റെ നിര്‍മാതാക്കളായ യുബി സ്ലേറ്റ് പുറത്തിറക്കുന്ന 7 പ്ലസ്, 7സി എന്നീ ടാബ്‌ലറ്റുകളോടാകും മെര്‍ക്കുറി ടാബിനു മത്സരിക്കേണ്ടിവരിക. 2,999 രുപ, 3,999 രൂപ എന്നിവയാണ് ഇവയുടെ വില. രണ്ടു ടാബ്‌ലറ്റുകളിലും കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനും ജിപിആര്‍എസുമുണ്ടെന്നത് ഓര്‍ക്കണം. ഫോണ്‍ ചെയ്യാനുള്ള സൗകര്യവും ഈ ടാബുകളിലുണ്ട്. സൗകര്യങ്ങള്‍ അധികമുണ്ടെങ്കിലും യുബി സ്ലേറ്റ് ടാബ്‌ലറ്റ് എന്ന് വിപണിയിലെത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

മെയ് 23 മുതല്‍ മെര്‍ക്കുറി ടാബിന്റെ ബുക്കിങ് ആരംഭിക്കും. ബുക്കിങ് തുടങ്ങി ഒരു മാസത്തിനകം മെര്‍ക്കുറി ടാബ് ഉപയോക്താക്കളുടെ കൈകളിലെത്തുമെന്നാണ് കോബിയന്റെ അവകാശവാദം. അതു യാഥാര്‍ഥ്യമാകുമോ എന്നാണിനി അറിയാനുള്ളത്.

Tuesday, May 15, 2012

ക്ലിക്കുകള്‍ക്ക് വിട; മൗസുകളും ടച്ചിലേക്ക്‌


ക്ലിക്കുകളും ഡബിള്‍ ക്ലിക്കുകളും കമ്പ്യൂട്ടര്‍ ഉപഭോക്താക്കളുടെ മനസ്സില്‍ പതിഞ്ഞുപോയ ശബ്ദമാണ്. ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും കീബോര്‍ഡുകള്‍ ടച്ച് സ്‌ക്രീനുകള്‍ക്ക് വഴിമാറിയതുപോലെ മൗസുകളും മാറുമ്പോള്‍, ക്ലിക്കുകള്‍ ഓര്‍മയായി മാറിയേക്കാം.

ഒരുകാലത്ത് കമ്പ്യൂട്ടറുകളെ മൊത്തം ഭരിച്ചിരുന്ന മൗസുകള്‍, ടച്ച്‌സ്‌ക്രീനുകളുടെ വരവോടെ കുടിയിറക്കിന്റെ ഭീഷണിയിലാണ്. മൈക്രോസോഫ്ടിന്റെ അടുത്ത തലമുറ ഒ.എസ്. ആയ വിന്‍ഡോസ് 8 വിജയിക്കുകയാണെങ്കില്‍ ഒരുപക്ഷേ, മൗസുകള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമായേക്കാം. വിന്‍ഡോസ് 8 ടച്ച്‌സ്‌ക്രീന്‍ സങ്കേതത്തിനുകൂടി അനുസൃതമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

നാടോടുമ്പോള്‍ നടുവേ ഓടണമെന്ന പഴമൊഴി ഓര്‍മയുള്ളതുകൊണ്ടാവണം പ്രശസ്ത മൗസ് നിര്‍മാതാക്കളായ ലോജിടെക് കമ്പനി, കാലത്തിനൊത്ത് ഉയരുകയാണ്. ബട്ടണ്‍ ഫ്രീ/വയര്‍ ഫ്രീ മൗസാണ് കമ്പനി പുതുതായി പുറത്തിറക്കുന്നത്. പൂര്‍ണമായും ടച്ച്‌സങ്കേത്തില്‍ പ്രവര്‍ത്തിക്കുന്ന എം600 മൗസില്‍ ക്ലിക്ക് ബട്ടണുകളും സ്‌ക്രോള്‍ വീലുകളും ഒന്നുമില്ല.

ഈ മൗസ് ഒരു സ്മാര്‍ട്ട്‌ഫോണ്‍ ടച്ച്‌സ്‌ക്രീന്‍ ഉപയോഗിക്കുന്ന രീതിയില്‍ ഉപയോഗിക്കാം. മൗസിന്റെ പ്രതലം മുഴുവന്‍ ഉപയോഗിക്കാവുന്നതിനാല്‍ വിരലുകള്‍ എവിടെയായാലും മൗസ് പ്രവര്‍ത്തിക്കും. എം600 ഒരു വയര്‍ലെസ് മൗസ് കൂടിയാണ്. വിന്‍ഡോസ് 7 ന്് വേണ്ടിയാണ് ഇതിപ്പോള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.


പ്രത്യേക ലോജിടെക് യൂണിഫൈയിങ് റിസീവര്‍ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകളുമായി ഇത് കണക്ട് ചെയ്യുന്നത്. ഒരേസമയം ആറ് ലോജിടെക് ഉപകരണങ്ങളെ കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നതാണ് ഈ റിസീവര്‍. മൗസിന്റെ കൂടെ ലഭിക്കുന്ന പ്രത്യേക സോഫ്ട്‌വേര്‍ ഉപയോഗിച്ച് ഇടതുകൈയന്‍മാര്‍ക്ക് യോജിച്ച രീതിയില്‍ പ്രോഗ്രാം ചെയ്യാനും സാധിക്കും.

'അഡ്‌വാന്‍സ്ഡ് ഒപ്റ്റിക്കല്‍ ട്രാക്കിങ്' വഴി ഏത് പ്രതലത്തിലും സുഖകരമായ ഉപയോഗം സാധ്യമാകും. 33 അടി വരെ ദൂരപരിധിയുള്ള മൗസിന് ആകര്‍ഷകമായ രൂപമാണുള്ളത്. ഒരു സാധാരണ AA ബാറ്ററികൊണ്ട് മൂന്നുമാസം മൗസ് പ്രവര്‍ത്തിപ്പിക്കാം. മറ്റൊരു ബാറ്ററി കൂടി ചേര്‍ത്താല്‍ ആറുമാസമാകും കാലയളവ്. ഫിബ്രവരി അവസാനത്തോടെ പുറത്തിറങ്ങുന്ന മൗസിന് വില 70 ഡോളര്‍ വരും.

എന്നാല്‍, ഇതേ സങ്കേതത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് മൗസുകളായ ആപ്പിളിന്റെ മാജിക് മൗസ് (36 ഡോളര്‍), മൈക്രോസോഫ്റ്റ് ടച്ച് മൗസ് (50ഡോളര്‍) എച്ച്.പി. വൈഫൈ ടച്ച് മൗസ് ടച്ച് മൗസ് (35 ഡോളര്‍) എന്നിവ കുറഞ്ഞ വിലയില്‍ വില്‍ക്കുന്നത് എം600 ന് ശക്തമായ ഭീഷണിയാവും.

Android Styled USB Charger

A nice addition to your Android phone has arrived at ThinkGeek's. If you are a fan of Google's OS this thing will surely help you to express yourself, and also it will charge your phone. "The Andru the Android Robot USB device charger" is not only a charger, but also is a stylish accessory. Imagine your Android phone being charged by the Andru himself. Your phone couldn't be happier.

The charger is intended to charge only Android phones but, if it is a regular USB charger, I don't see any restrictions to use it on an iPhone for example. But I am sure that iPhone users won't be so cruel to violate their phones with something Android-related (I know I wouldn't). Andru's eyes will glow with blue and white depending on the charge status (blue means that the device is still charging and white means that it's charged).

Anyway, this accessory is worth checking out. You can find one of these at ThinkGeek's web site.

Sunday, May 13, 2012

Happy mother's day

Mother - that was the bank where we deposited all our hurts and worries. ~T. DeWitt Talmage

Mother's Day History

Contrary to popular belief, Mother's Day was not conceived and fine-tuned in the boardroom of Hallmark. The earliest tributes to mothers date back to the annual spring festival the Greeks dedicated to Rhea, the mother of many deities, and to the offerings ancient Romans made to their Great Mother of Gods, Cybele. Christians celebrated this festival on the fourth Sunday in Lent in honor of Mary, mother of Christ. In England this holiday was expanded to include all mothers and was called Mothering Sunday.

In the United States, Mother's Day started nearly 150 years ago, when Anna Jarvis, an Appalachian homemaker, organized a day to raise awareness of poor health conditions in her community, a cause she believed would be best advocated by mothers. She called it "Mother's Work Day."

Fifteen years later, Julia Ward Howe, a Boston poet, pacifist, suffragist, and author of the lyrics to the "Battle Hymn of the Republic," organized a day encouraging mothers to rally for peace, since she believed they bore the loss of human life more harshly than anyone else.

In 1905 when Anna Jarvis died, her daughter, also named Anna, began a campaign to memorialize the life work of her mother. Legend has it that young Anna remembered a Sunday school lesson that her mother gave in which she said, "I hope and pray that someone, sometime, will found a memorial mother's day. There are many days for men, but none for mothers."

Anna began to lobby prominent businessmen like John Wannamaker, and politicians including Presidents Taft and Roosevelt to support her campaign to create a special day to honor mothers. At one of the first services organized to celebrate Anna's mother in 1908, at her church in West Virginia, Anna handed out her mother's favorite flower, the white carnation. Five years later, the House of Representatives adopted a resolution calling for officials of the federal government to wear white carnations on Mother's Day. In 1914 Anna's hard work paid off when Woodrow Wilson signed a bill recognizing Mother's Day as a national holiday.

At first, people observed Mother's Day by attending church, writing letters to their mothers, and eventually, by sending cards, presents, and flowers. With the increasing gift-giving activity associated with Mother's Day, Anna Jarvis became enraged. She believed that the day's sentiment was being sacrificed at the expense of greed and profit. In 1923 she filed a lawsuit to stop a Mother's Day festival, and was even arrested for disturbing the peace at a convention selling carnations for a war mother's group. Before her death in 1948, Jarvis is said to have confessed that she regretted ever starting the mother's day tradition.

Despite Jarvis's misgivings, Mother's Day has flourished in the United States. In fact, the second Sunday of May has become the most popular day of the year to dine out, and telephone lines record their highest traffic, as sons and daughters everywhere take advantage of this day to honor and to express appreciation of their mothers

.

Happy mothers day